ചന്ദ്രനെ ചിലപ്പോള്‍ ചൈന പിടിച്ചെടുത്തേക്കാം? നാസ ചീഫിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി ചൈന
വാഷിംഗ്ടണ്‍: നാസ അധ്യക്ഷന്റെ പരാമര്‍ശത്തില്‍ ചൈനയ്ക്ക് കടുത്ത അതൃപ്തി. സൈനിക പദ്ധതിയുടെ ഭാഗമായി ചൈന ചന്ദ്രന് പിടിച്ചടക്കുമെന്നായിരുന്നു നാസ അധ്യക്ഷന്റെ വാദം. നാസയിലെ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സന്റെ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നതായി ചൈനീസ് വിദേശ കാര്യ മന്ത്രാലായ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങള്‍ നാസയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലിജിയന്‍ വ്യക്തമാക്കി. ജര്‍മന്‍ ദിനപത്രം ബില്ഡുമായുള്ള അഭിമുഖത്തിലാണ് നെല്സന് അമ്പരപ്പിക്കുന്ന പരാമര്‍ശം നടത്തിയത്. ചൈനയ്ക്ക് ബഹിരാകാശ മേഖലയില്‍ വലിയ താല്പര്യങ്ങളുണ്ടെന്നും അതില്‍ ആശങ്കകളുണ്ടെന്നും ബില്‍ നെല്സന് പറഞ്ഞിരുന്നു.

ചൈന ചന്ദ്രനില്‍ ഇറങ്ങുന്നതെല്ലാം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ഞങ്ങളുടേതാണ്, നിങ്ങള്‍ പുറത്തപോവൂ എന്നൊക്കെ ചൈന ആജ്ഞാപിക്കാന്‍ അധികം സമയം വേണ്ടെന്നും നെല്സന് പറഞ്ഞിരുന്നു. അതേസമയം ചൈന നേരത്തെ ബഹിരാകാശ പദ്ധതികളുടെ വേഗം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദശാബ്ദത്തിലാണ് ഇത് ആരംഭിച്ചത്. ഇതിനോടകം നിരവധി ബഹിരാകാശ വാഹനങ്ങള്‍ ചൈന വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശ ദൗത്യങ്ങളില്‍ ഏറ്റവും പ്രധാനം ചന്ദ്രനിലെ പര്യവേഷണമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയതാണ്. 2013ലാണ് ചൈന ആദ്യത്തെ ചാന്ദ്ര ദൗത്യം നടത്തുന്നത്.
ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘമൊന്നുമില്ലാതെയുള്ള മിഷനുകള്‍ ചൈന ഇനി പ്ലാന്‍ ചെയ്ുന്നത്. ചന്ദ്രനിലെ ദക്ഷിണ പോളിലെ വിവരങ്ങള്‍ ശേഖരിക്കാനാണ് അത്യാധുനികമായ ഈ മിഷന് ചൈന നടത്തുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനം അതുണ്ടാവും. അതിശക്തമായ റോക്കറ്റുകളും ലോഞ്ച് ചെയ്യാന്‍ ചൈന ഉദ്ദേശിക്കുന്നുണ്ട്. അതിലൂടെ ബഹിരാകാശ ശാസ്ത്രജ്ഞരെ ചന്ദ്രനിലേക്ക് അയക്കാന്‍ വരെ ചൈനയ്ക്ക് പ്ലാനുണ്ട്. ഇതിനൊക്കെ പുറമേ ചൊവ്വയിലും ചൈന തങ്ങളുടെ ബഹിരാകാശ ദൗത്യം വ്യാപിപ്പിക്കും. ഇവിടെ നിന്ന് സാമ്പിള്‍ ശേഖരിച്ചുള്ള ബഹിരാകാശ വാഹനം 2030ല്‍ തിരിച്ചെത്തും.
ത്രീ മൊഡ്യൂള്‍ സ്പേസ് സ്റ്റേഷനും ചൈന തയ്യാറാക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ടിയാന്‍ഗോങ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന് വെല്ലുവിളിയാവും. ഇവിടേക്ക് ചൈനയ്ക്ക് പ്രവേശനമില്ല. നാസയ്ക്ക് ചൈനയുമായി വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ വിലക്കുണ്ട്. ചൈനയുടെ ബഹിരാകാശ പദ്ധതി സൈനികമായ ഒന്നാണ്. അത് ആശയങ്ങളും സാങ്കേതികവിദ്യയും മറ്റുള്ളവരില്‍ നിന്ന് മോഷ്ടിച്ച് ഉണ്ടാക്കിയതാണെന്നും നാസ ചീഫ് ബില്‍ നെല്സന് പറഞ്ഞിരുന്നു. ചൈനീസ് സ്പേസ് സ്റ്റേഷനില്‍ എന്താണ് നടക്കുന്നതെന്നാണ് നിങ്ങള്‍ കരുതുന്നത്. മറ്റുള്ളവരുടെ ഉപഗ്രഹങ്ങള്‍ എങ്ങനെ തകര്‍ക്കാമെന്നാണ് അവര്‍ പഠിക്കുന്നത്.ബഹിരാകാശ മേഖലയില്‍ ഒരു പോരാട്ടം നടക്കുകയാണ്. ഇത്തവണ അത് ചൈനയുമായിട്ടാണെന്നും നെല്സന് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications