റോഹിങ്ക്യൻ പ്രശ്നത്തിൽ ചൈന ഇടപെടുന്നു, വിഷയം പരിഹരിക്കാൻ ഒരേ ഒരു മാർഗം, നിർദേശവുമായി ചൈന...
ലോകരാജ്യങ്ങൾ റോഹിങ്ക്യൻ വിഷയത്തിൽ പരിഹാരം ആഗ്രഹിക്കുന്നുണ്ട്.
ധാക്ക: റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറും ബംഗ്ലാദേശും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ചൈന. ലോകരാജ്യങ്ങൾ റോഹിങ്ക്യൻ വിഷയത്തിൽ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ മ്യാൻമാറും ബംഗ്ലാദേശും സംയുക്ത സഹകരണത്തിലൂടെ പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ചൈനീസ് വിദേശീയകാര്യ മന്ത്രി വാങ് ങി അഭിപ്രായപ്പെട്ടു. ധാക്കയിലെ ചൈനീസ് എംബസിയിൽ സംസ്ഥാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശത്തെ പ്രശ്നം സമാധനപരമായി വേണം പരിഹരിക്കാൻ. ഇതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഐക്യരാഷ്ട്രസഭ നൽകണമെന്നും വാങി ങി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ചൈനീസ് വിദേശകാര്യമന്ത്രി ബംഗ്ലാദേശിലെത്തിയത്. സന്ദർശനത്തിനു ശേഷം ഏഷ്യ-യുറോപ് സമ്മേളനത്തിനായി മ്യാമാറിലേയ്ക്കു പോകും.

ചൈനയുടെ പൂർണ്ണ പിന്തുണ
റോഹിങ്ക്യൻ വിഷയം ഇരു രാജ്യങ്ങളും സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്നു മന്ത്രി പറഞ്ഞു. ഇതിന് ചൈനയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഹിങ്ക്യൻ പ്രതിസന്ധിയിൽ പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ചൈന പൂർണ പിന്തുണ നൽകുന്നുണ്ട്. റോഹിങ്ക്യൻ അഭാർഥികൾ മ്യാൻമാർ സൈന്യം നടത്തുന്ന വംശീയ ശുദ്ധീകരണത്തിന്റെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം
മ്യാൻമാറിൽ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായപ്പോഴാണ് റോഹിങ്ക്യൻ അഭയാർഥികൾ മാത്യരാജ്യത്ത് നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. മ്യാൻമാറിൽ നിന്ന് 600,000 ലക്ഷത്തോളം അഭയാർഥികളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ എത്തിയത്. ദിനംപ്രതി നിരവധി പേരാണ് ബംഗ്ലാദേശിലെത്തുന്നത്. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അവിടത്തെ സാഹചര്യം അതിനു അനുവദിക്കില്ലെന്നും അഭായാർഥികൾ പറയുന്നു.

സൈന്യത്തിൽ നിന്ന് ക്രൂര പീഡനം
റോഹിങ്ക്യൻ ജനങ്ങൾക്ക് കൊടിയ പീഡനമാണ് മ്യാൻമാർ സൈന്യത്തിൽ നിന്ന് നേരിടേണ്ടി വന്നത്. വീടുകൾ തീയിട്ടു നശിപ്പിക്കുകയും ഗ്രാമവാസികളെ ക്രൂരമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്. റോഹിങ്ക്യൻ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ പരിതാപകരമാണ്. ഗ്രാമങ്ങളിലെത്തി ഇവരെ ബലമായി പിടിച്ചുകൊണ്ടു പോകുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു.

പ്രശ്നത്തിൽ പ്രതികരിച്ച് മ്യാമാർ
റോഹിങ്ക്യൻ ജനങ്ങൾക്കെതിരെ സൈന്യം നടത്തുന്ന വംശീയ ആക്രമണത്തിനെതികരെ മൗനം പാലിച്ചിട്ടില്ലെന്ന് മ്യാൻമാർ സർക്കാർ. റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ച് മാത്യരാജ്യത്തേയ്ക്കെത്തിക്കാൻ ബംഗ്ലാദേശ് സർക്കാർ ശ്രമിക്കുന്നില്ലെന്നു മ്യാൻമാർ സർക്കാർ ആരോപിക്കുന്നുണ്ട്. റോഹിങ്ക്യൻ ജനങ്ങൾക്കായി മൾട്ടി മില്യൺ ഡോളറിന്റെ സഹായം ബംഗ്ലാദേശിലെത്തുവരെ തിരിച്ചയക്കൽ നടപടി വലിച്ചു നീട്ടുമെന്നും മ്യാൻമാർ ആരോപിക്കുന്നുണ്ട്.

മ്യാൻമാറിൽ പൗരത്വം നൽകണം
റോഹിങ്ക്യൻ ജനങ്ങൾക്ക് മ്യാൻമാർ പൗരത്വം നൽകണമെന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുൾ ഹസ്സൻ മഹ്മൂദ് അലി പറഞ്ഞു. കൂടാതെ റോഹിങ്ക്യൻ ജനതയ്ക്ക് രാജ്യത്ത് പൂർണ്ണ സുരക്ഷിതത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications