ചൈനയുടെ 'ഐലന്‍ഡ് അറ്റാക്ക്', ഒന്നും പിടികിട്ടാതെ തായ്വാന്, യുഎസ്സിനുള്ള സന്ദേശം!!
തായ്പേയ് സിറ്റി: തായ്വാന് സമുദ്ര മേഖലയില്‍ ചൈനയുടെ അപകടമേറിയ സൈനികാഭ്യാസങ്ങള്‍. അവസാന ദിന സൈനിക പ്രകടനമായിരുന്നു ഇത്. യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു മേഖലയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ചൈന ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ സൈനിക അഭ്യാസമാണിത്.

ഐലന്‍ഡ് അറ്റാക്ക് എന്ന സൈനിക അഭ്യാസമാണ് ചൈനീസ് സൈന്യം നടത്തിയത്. വേണ്ടി വന്നാല്‍ തായ്വാനെ ആക്രമിക്കാനും മടിക്കില്ലെന്ന സന്ദേശമാണ് ചൈന നല്‍കിയത്. ചൈനയുടെ യുദ്ധവിമാനങ്ങള്‍ ഒന്നാകെ തായ്വാന് സമുദ്ര മേഖലയിലെത്തിയിരുന്നു.
ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തോടെ കണ്ടിരുന്ന നിയന്ത്രണ രേഖയും പലതവണ ചൈന മറികടന്നു. യുഎസില്‍ നിന്നൊരു രാഷ്ട്രീയ നേതാവിന്റെ സന്ദര്‍ശനത്തോടെ ചൈന തായ്വാന് മേലുള്ള പിടിമുറുക്കിയിരിക്കുകയാണ്. വൈകാതെ തന്നെ ചൈനയോട് അവരെ കൂട്ടിച്ചേര്‍ക്കുമെന്നാണ് ഷി ജിന്‍ പിങ് ഭരണകൂടം നല്കുന്ന സൂചന.
ഐലന്‍ഡ് അറ്റാക്ക് സൈനികാഭ്യാസം എന്ന പുതിയ രീതിയാണ് ചൈന പരീക്ഷിച്ചത്. ഇതിലൂടെ എല്ലാ സേനവിഭാഗങ്ങളെയും ചേര്‍ത്ത് ഒരു രാജ്യത്തെ ആക്രമിക്കാന്‍ സാധിക്കും. ശരിക്കും പ്രകോപനമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ദീര്‍ഘ ദൂര മിസൈലുകള്‍ അടക്കം ചൈനയ്ക്കൊപ്പമുണ്ടായിരുന്നു.
സമുദ്ര മേഖലയിലും വ്യോമ മേഖലയില്‍ കൂടിയുള്ള സൈനിക അഭ്യാസങ്ങളിലൂടെയാണ് തായ്വാനുള്ള മുന്നറിയിപ്പ് ചൈന ഇന്നലെ നല്‍കിയത്. ബോംബര്‍ വിമാനങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. തായ്വാനെ ആറ് മേഖലയില്‍ കൂടി വളഞ്ഞിരിക്കുകയാണ് ചൈന. ഇന്ന് സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുമോ എന്നാണ് ചോദ്യം. എന്നാല്‍ അക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ചൈന നല്‍കിയിട്ടില്ല.
തായ്വാന്റെ കാര്യത്തില്‍ ഭാവിയില്‍ എന്ത് തീരുമാനമെടുക്കണമെന്ന ആശയക്കുഴപ്പവും ചൈനയ്ക്കുണ്ട്. നൂറുകണക്കിന് യുദ്ധവിമാനങ്ങളും ഡ്രോണുകളുമാണ് തായ്വാന് മുകളിലൂടെ കഴിഞ്ഞ നാല് ദിവസത്തില്‍ പറന്നത്. മിസൈലുകളും തൊടുത്തിരുന്നു.
ചൈനയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ജപ്പാനും വലിയ ഭയം സമ്മാനിച്ചിരുന്നു. അവരുടെ സമുദ്ര മേഖലയിലാണ് അഞ്ച് മിസൈലുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് തായ്വാന് അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പെലോസി അടക്കമുള്ളവര്‍ക്ക് ചൈന നേരത്തെ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു.
അതേസമയം തായ്വാനും തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മിസൈലുകളെല്ലാം സജ്ജമാക്കി നിര്‍ത്തിയിരുന്നു. തങ്ങള്‍ രംഗം വഷളാക്കാന്‍ ആഗ്രഹമില്ലെന്നും, പക്ഷേ രാജ്യത്തിന് ഭീഷണിയായാല്‍ നോക്കി നില്‍ക്കില്ലെന്നും തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications