ദുബായ് ഇനി 'ഫയർ ഫ്രീ'...തീപിടിത്തം ഒഴിവാക്കാൻ താമസക്കാർ ഇതൊക്കെ ചെയ്തേ പറ്റൂ...
സ്കൂളുകളിൽ ഫയർ എസ്കേപ്പ് ഡ്രില്ലുകൾ നിർബന്ധമാക്കും. കെട്ടിടങ്ങൾ പുതുക്കി പണിയുന്പോൾ ഗുണമേൻമയുള്ള കോട്ടിംഗുകൾ ഉപയോഗിക്കാനും നിർദ്ദേശം ഉണ്ട്.
ദുബായ്: കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളില്‍ ദുബായില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. അഗ്നി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമാക്കുന്ന നിയമം ജനുവരി 22 മുതൽ നിലവിൽ വന്നു . അംബര ചുംബികളുടെ നഗരമാണ് ദുബായ്. ഈ വലിയ കെട്ടിടങ്ങള്‍ തീപിടിത്തം ഉണ്ടായാല്‍ മനുഷ്യ ജീവന് വലിയ അത്യാഹിതം സംഭവിയ്ക്കും എന്നതിനാലാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 30ല്‍ അധികം തീപിടിത്തങ്ങളാണ് ദുബായ് നഗരത്തില്‍ ഉണ്ടായത്. മിക്കതും വന്‍ കെട്ടിടങ്ങളില്‍ ആയിരുന്നു. അപകടം സംഭവിച്ചാല്‍ ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും, അഗ്നിശമന സേനയ്ക്ക് സ്ഥലത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്തതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. ഈ സാഹചര്യത്തില്‍ പുതിയ ചടങ്ങള്‍ പാലിയ്ക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രം അനുമതി നല്കിയാല് മതിയെന്നാണ് ദുബായ് സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ തീരുമാനം.

ഫ്ളാറ്റുകളുടെയും മറ്റും സീലിങ് ആയി ഉപയോഗിക്കുന്ന വസ്തുക്കള്‍ പെട്ടന്ന് തീപിക്കാത്തത് ആയിരിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്. വീടുകള്‍ മോടി കൂട്ടാന്‍ ഉപയോഗിക്കുന്ന സീലിങ്ങുകള്‍ അഗ്നി പ്രതിരോധ ശേഷി ഉള്ളതാണെന്ന് ഉറപ്പ് വരുത്താണ് സൈറ്റ് എഞ്ചിനീയര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം ഉണ്ട്.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരും. 50,000 ദിര്‍ഹം പിഴ ശിക്ഷയാണ് ആദ്യ ഘട്ടത്തില്‍ വിധിക്കുക.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന നഗരമാണ് ദുബായ്. ഇവിടെ തീപിടിത്തം ഉണ്ടായാല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുക ശ്രമകരമാണ് . ഈ സാഹചര്യത്തില്‍ ബുര്‍ജ് ഖലീഫയിലെ ഫ്ളാറ്റുകളില്‍ അറ്റകുറ്റ പണി നടക്കുമ്പോള്‍ പുതിയ നിര്‍ദ്ദേശ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തണം.

ലോകത്തിലെ മറ്റ് തിരക്കുള്ള നഗരങ്ങളെ അപേക്ഷിച്ച് ദുബായില്‍ തീപിടിത്ത നിരക്ക് കുറവാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ കെട്ടിടങ്ങളുടെ ബാഹുല്യം കാരണം, ഇനി ഒരു അപകടം ഉണ്ടായാല്‍ അതിന്റെ തീവ്രത വളരെ വലുതാകും എന്ന് മുന്‍കൂട്ടി കണ്ടാണ് നിര്‍ദ്ദേശങ്ങള്‍.

തീപിടിത്തം ഉണ്ടായാല്‍ ഉപയോഗിക്കുന്ന എക്സിറ്റിന്ക്യുഷറുകളെ ഭാരം കുറക്കാനും ദുബായ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിനായി നാനോ ടെക്നോളജിയുടെ സഹായത്തോടെ ഭാരവും വലുപ്പവും കുറഞ്ഞ അഗ്നിരക്ഷാ മാര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണം പുരോഗമിയ്ക്കുകയാണ്.

സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഫയര്‍ ഡ്രില്‍ നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്. തീപിടിത്തം ഉണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നും തീപടരുന്നത് എങ്ങനെ തടയാമെന്നും കുട്ടികളില്‍ അവബോധം സൃഷ്ടിക്കും.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications