ലോകത്തിലെ മികച്ച ടാങ്കുവേട്ടക്കാരന് ഇന്ത്യക്ക്!!പറന്നിറങ്ങി ശത്രുക്കളെ വരുതിയിലാക്കും!!
ദില്ലി: അമേരിക്കയില്‍ നിന്നും ലോകത്തിലെ തന്നെ മികച്ച ടാങ്കു വേട്ടക്കാരനെ സ്വന്തമാക്കാന്‍ ഇന്ത്യ. അമേരിക്കയില്‍ നിന്നും അപ്പാച്ചേ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആറ് യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന് 4,170 കോടി രൂപ ചിലവാകുമെന്നാണ് കരുതപ്പെടുന്നത്. ആറു മാസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ വാങ്ങി 2021 ഓടെ സര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
2015 ല്‍ 22 യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളും 15 ഹെവി ലിഫ്റ്റ് ചൈനൂക്ക് ഹെലികോപ്റ്ററുകളും ഇന്ത്യ വാങ്ങിയിരുന്നു. പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലാണ് (ഡിഎസി) പുതിയ അപ്പാത്തേ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനം എടുത്തത്.

എന്താണ് അപ്പാച്ചേ..?
1991 ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ സമയത്ത് സംഹാര താണ്ഡവമാടിയ ഹെലികോപ്റ്ററാണ് അപ്പാച്ചേ. ഇറാഖി സൈന്യത്തിന് കനത്ത നാശമാണ് അപ്പാച്ചേ ഉണ്ടാക്കിയത്. കരയിലെ സൈനികരെയും കവചിത വാഹനങ്ങളെയും ആക്രമിക്കാന്‍ അപ്പാച്ചേക്ക് ശേഷിയുണ്ട്.

പറന്നിറങ്ങും
മണിക്കൂറില്‍ 311 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന അപ്പാച്ചേക്ക് ഇന്ധനമില്ലാതെ 611 മീറ്റര്‍ പറക്കാന്‍ കഴിയും. 1200 പ്രാവശ്യം നിറയൊഴിക്കാന്‍ സാധിക്കുന്ന പീരങ്കിയും അപ്പാച്ചേ വഹിക്കുന്നുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അപ്പാച്ചേ പ്രവര്‍ത്തിക്കും. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് 128 ലക്ഷ്യങ്ങളെ കണ്ടെത്താന്‍ അപ്പാച്ചേക്കു കഴിയും. ഒരേ സമയം 16 എതിരാളികളെ നേരിടാനും സാധിക്കും.

മറ്റ് സവിശേഷതകള്‍
നീളം- 4.6 മീറ്റര്‍
ചിറകിന്റെ നീളം- 5.227 മീറ്റര്‍
വഹിക്കാന്‍ കഴിയുന്ന ഭാരം-6,838 കിലോഗ്രാം
വേഗത- മണിക്കൂറില്‍ 311 കിലോമീറ്റര്‍

പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇന്ത്യ
ഡോക്ലാം പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതിനിടെ സൈനിക സംവിധാനം ശക്തിപ്പെടുത്താന്‍ 20,000 കോടി രൂപ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പ്രതിരോധ സംവിധാനത്തിന്റെ ആധുനീകരണത്തിന് അടിയന്തിരമായി ഈ തുക വേണമെന്നാണ് ആവശ്യം. ഇതിനും പുറമേ പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി നിര്‍ണ്ണായക കരാറുകളില്‍ ഏര്‍പ്പെടാനുള്ള നീക്കവും ഇന്ത്യ നടത്തിവരികയാണ്.

റഷ്യയുമായി കരാര്‍
റഷ്യയില്‍ നിന്ന് 48 അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിത എംഐ-17 ശ്രേണിയില്‍ പെട്ട സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.

കമോവ്
രാജ്യത്തെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുടെ അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ കാലാവധി ഏകദേശം അവസാനിക്കാറായ സാഹചര്യത്തിലാണിത്. അതിര്‍ത്തിയിലെ അതീവ സുരക്ഷയൊരുക്കാനും ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസൈല്‍
ദക്ഷിണേക്ഷ്യയില്‍ നിന്ന് ചൈനയെ ലക്ഷ്യമാക്കി ഇന്ത്യ മിസൈല്‍ വിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ ചൈനയിലേയ്ക്ക് തൊടുത്തുവിടാവുന്ന മിസൈല്‍ വികസിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
-
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
എഫ്-35 മുതൽ ജെറാൾഡ് ഫോർഡ് വരെ; യുദ്ധത്തിൽ അമേരിക്കയുടെ നഷ്ടം 1.6 ലക്ഷം കോടി രൂപ! -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'











Click it and Unblock the Notifications