മനസ്സുകൊണ്ട് ഇന്ത്യ ശീതയുദ്ധത്തില്‍:ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, ഇന്ത്യയ്ക്കെതിരെ ചൈന
അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ശീതയുദ്ധത്തിലാണെന്ന് ആരോപിക്കുന്ന അംബാസഡര്‍ അതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നു
ബീജിങ്: സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ പരോക്ഷമായി അരുണ്ജെയ്റ്റ്ലിയെ വിമര്‍ശിച്ച് മുന്‍ ചൈനീസ് അംബാസഡര്‍. സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് എന്ത് വെല്ലുവിളി ഉണ്ടായാലും ഇന്ത്യന്‍ ഏറ്റെടുക്കുമെന്ന പാര്‍ലമെന്റിലെ മന്ത്രിയുടെ പ്രതികരണത്തെയാണ് മുന്‍ അംബാസഡര്‍ വിമര്‍ശിച്ചിട്ടുള്ളത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ശീതയുദ്ധത്തിലാണെന്ന് ആരോപിക്കുന്ന അംബാസഡര്‍ അതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്.
ദക്ഷിണേഷ്യയിലെ വലിയ ശക്തിയായി മാറുന്നതിന് ഇന്ത്യയ്ക്ക് മുമ്പില്‍ തടസ്സം ചൈനയാണെന്നും അതുകൊണ്ടാണ് ഇന്ത്യ ഇത്തരത്തിലുള്ള ശീതയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നതെന്നുമാണ് മുന്‍ ചൈനീസ് അംബാസഡറുടെ വാദം. ചൈനയിലെ പീപ്പിള്‍സ് ഡെയ് ലി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ഴോ യാങ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. ഇന്ത്യ ചരിത്രത്തില്‍ പാഠമുള്‍ക്കൊള്ളേണ്ടതുണ്ടെന്ന് വാദിക്കുന്ന അംബാസഡര്‍ ഇന്ത്യാ ഗവണ്മെന്റ് വളച്ചൊടിച്ച വിവരങ്ങള്‍ നല്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിക്കുന്നു.

ജയ്റ്റിലിയുടെ പാര്‍ലമെന്റിലെ പ്രതികരണത്തിനുള്ള മറുപടി നല്‍കുയായിരുന്നു മുന്‍ അംബാസഡറെങ്കിലും ഗ്യാങ് എവിടെയും ജെയ്റ്റ്ലിയെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെന്ന് മാത്രം. നേരത്തെ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം ഏറ്റുമുട്ടലിലെത്തിയാലും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് വ്യക്തമാക്കിയിരുന്നു. പാകിസ്താനില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ള ഭീഷണികളെ ചെറുക്കാന്‍ സന്നദ്ധമാണെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. ഡോക് ലയിലെ ഇന്ത്യന്‍ നടപടികള്‍ അനധികൃതമാണെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് പീപ്പിള്‍സ് ഡെയ് ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം സെക്ടറില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ പുതിയ നിര്‍ദേശങ്ങളുമായി മറ്റൊരു ചൈനീസ് വിദഗ്ദനും രംഗത്തെത്തിയിരുന്നു. സിക്കിം സെക്ടറില്‍ 1890ലെ ബ്രിട്ടീഷ്- ചൈന കരാറിന് പുറമേ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പുതിയ ഉടമ്പടിയില്‍ ഒപ്പുവയ്ക്കണമെന്നാണ് നിര്‍ദേശം. സിക്കിം സെക്ടറുമായി ബന്ധപ്പെട്ട് 1890ലെ കരാറില്‍ ഒപ്പുവച്ചത് ബ്രിട്ടനും ചൈനയും ആയിരുന്നു അതിനാല്‍ അനിവാര്യമായ മാറ്റങ്ങളോടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ ഉടമ്പടിയിലെത്തണമെന്നാണ് ചൈനീസ് സൈനിക വിദഗ്ദന് സീനിയര്‍ കേണല്‍ സാവോ ഷിയാഴോ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ചൈന അമേരിക്ക ഡിഫന്‍സ് റിലേഷന്‍സിന്റെ അക്കാദമി ഓഫ് മിലിറ്ററി സയന്‍സിന്റെ പ്രതിനിധിയാണ് സാവോ.
-
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications