പ്രാണിവര്‍ഗ ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍; യൂറോപ്പ്യന്‍ യൂണിയനുള്ള മറുപടിയോ?
പ്രാണികള്‍ ലോകത്തെല്ലായിടത്തുമുള്ള വിവിധ തരം ആളുകളുടെ ഭക്ഷണ സ്രോതസ്സാണ്. ഇവയില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം വര്‍ധിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല.

ദോഹ: പ്രാണിവര്‍ഗങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെ ഖത്തര്‍. ഇതിന് മതപരമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍. നേരത്തെ യൂറോപ്പ്യന്‍ യൂണിയന് അവരുടെ പട്ടികയിലേക്ക് പുതിയ ഉല്‍പ്പന്നങ്ങളെ ഭക്ഷ്യയോഗ്യമായവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിന് മറുപടിയാണോ ഇതെന്ന് അഭ്യൂഹമുയര്‍ന്നിട്ടുണ്ട്. പ്രാണിവര്‍ഗ ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ ഫുഡ് ടെക്നിക്കല്‍ റെഗുലേഷന് പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ വരില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ റെഗുലേഷന്‍സും, മതപരമായ അധികാരികളും പ്രാണികളെ ഭക്ഷിക്കുന്നത് നിരോധിക്കുന്നു. പ്രാണികളില്‍ നിന്നുള്ള പ്രോട്ടീനുകളോ, മറ്റ് വസ്തുക്കളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
ഭക്ഷ്യോല്‍പ്പാദനത്തില്‍ ചില രാജ്യങങള്‍ നേരത്തെ പ്രാണികളെ ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഖത്തര്‍ ഇവയെ വിലക്കിയത്. അതേസമയം ഖത്തര്‍ ഈ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് പറഞ്ഞിട്ടില്ല.
ഇയു കമ്മീഷന് കഴിഞ്ഞ ലാര്‍വകളെ ഭക്ഷ്യവസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവ വണ്ടുകളുടെ ജീവി വര്ഗത്തില്വരുന്നതാണ്. ക്രിക്കറ്റ് ജീവി വര്‍ഗത്തില്‍ വരുന്നവയെയും ഭക്ഷ്യവസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രാണികള്‍ ലോകത്തെല്ലായിടത്തുമുള്ള വിവിധ തരം ആളുകളുടെ ഭക്ഷണ സ്രോതസ്സാണ്. ഇവയില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം വര്‍ധിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല.
അതിനെതിരെ കടുത്ത സമ്മര്‍ദവും ഉണ്ടായിരുന്നു. മാംസത്തിനും ഹരിതഗൃഹ വാതകങ്ങള്‍ വന്‍ തോതില്‍ അടങ്ങിയ മറ്റ് ഭക്ഷണസാധനങ്ങള്‍ക്കും പകരക്കാരെ കണ്ടെത്താന്‍ സമ്മര്‍ദം യൂറോപ്പ്യന്‍ യൂണിയനില്‍ അടക്കം സമ്മര്‍ദമുണ്ടായിരുന്നു.
നാല് പ്രാണിവര്‍ഗങ്ങളെയാണ് ഇയു നോവല്‍ ഫുഡായി അംഗീകരിച്ചിരിക്കുന്നത്. മുമ്പ് ഭക്ഷിക്കുകയോ പാകം ചെയ്ത് കഴിക്കുകയോ ചെയ്യാത്ത ജീവികളാണിത്.
കൃത്യമായ ലാബലിംഗും ഈ ഭക്ഷണ സാധനങ്ങളിലുണ്ടാവും. ഇതില്‍ പ്രാണികള്‍ അടങ്ങിയിട്ടുണ്ടെന്നോ, അതല്ലെങ്കില്‍ അവയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉള്പ്പെടുത്തിയിട്ടുണ്ടെന്നോ അതില്‍ രേഖപ്പെടുത്തും.
ഇത് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാനാണ്. എന്നാല്‍ ഖത്തറില്‍ ഇത്തരം ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാവില്ല. പ്രാണിവര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇസ്ലാമിക നിയമത്തില്‍ കൃത്യമായ നിര്‍വചനമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഭൂരിഭാഗം വെട്ടുകിളികളും ഹലാലാണ്. അത് ഭക്ഷിക്കാന്‍ അനുമതിയുമുണ്ട്. ഖുറാനില്‍ അക്കാര്യം പറയുന്നുമുണ്ട്. എന്നാല്‍ ഇസ്ലാമിക പണ്ഡിതരെല്ലാം മറ്റ് പ്രാണി വര്‍ഗങ്ങളെ ഭക്ഷിക്കരുതെന്നാണ് പറയുന്നത്.
കാരണം അവയ്ക്ക് ശുചിത്വമില്ലെന്നാണ് അവകാശപ്പെടുന്നത്. ഖത്തറിലെ ഭക്ഷ്യനിയമവും, ഒപ്പം ഹലാല്‍ നിയമങ്ങളും ഇസ്ലാമിക ബോഡികള്‍ പരിശോധിച്ച ശേഷമേ അംഗീകാരം നല്‍കൂ.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications