സിറിയ ശാന്തമാവുന്നു; ചര്‍ച്ചക്ക് വഴിയൊരുക്കുന്നത് റഷ്യയും തുര്‍ക്കിയും ഇറാനും, സൗദി പുറത്ത്
സിറിയയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ കാണുന്നത് മറുതന്ത്രം. ഇറാനെയും തുര്‍ക്കിയെയും ഒരുവേദിയില്‍ ഇരുത്താനാണ് അവരുടെ നീക്കമെന്നാണ് വിലയിരുത്തല്‍.
മോസകോ: സിറിയയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ കാണുന്നത് മറുതന്ത്രം. ഇറാനെയും തുര്‍ക്കിയെയും ഒരുവേദിയില്‍ ഇരുത്താനാണ് അവരുടെ നീക്കമെന്നാണ് വിലയിരുത്തല്‍. റഷ്യ, ഇറാന്, തുര്‍ക്കി എന്നിവര്‍ ചേര്‍ന്നുണ്ടാക്കുന്ന രാഷ്ട്രീയ പരിഹാരമാവും പ്രതിസന്ധി അയയുന്നതിലേക്ക് നയിക്കുക.
ഡിസംബര്‍ 20ന് റഷ്യയും ഇറാനും തുര്‍ക്കിയും ചേര്‍ന്ന് മോസ്കോയില്‍ പുറപ്പെടുവിച്ച പ്രഖ്യാപനം പ്രശ്നപരിഹാരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിറിയയില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കേണ്ടത് സംബന്ധിച്ചായിരുന്നു പ്രഖ്യാപനം. തൊട്ടടുത്ത ദിവസം സിറിയയിലെ പ്രശ്നമേഖലയില്‍ കടന്ന് സഹായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി സന്നദ്ധസംഘടനകള്‍ക്ക് അനുമതി നല്കി.

സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണാന്‍ സഹായകമാവുന്നതായിരുന്നു തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ വെടി നിര്‍ത്തല്‍ കരാര്‍. ഈ ധാരണ നിലവില്‍ വന്ന തൊട്ടടുത്ത ദിവസം ഡിസംബര്‍ 31ന് യുഎന്‍ രക്ഷാസമിതി കരാര്‍ ഐക്യകണ്ഠേന അംഗീകരിച്ച് പ്രമേയം പാസാക്കി. കസാക്കിസ്താനിലെ അസ്താനയില്‍ സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിക്കാനിരിക്കുകയാണ്.

യുഎന്‍ നേതൃത്വത്തില്‍ സിറിയന്‍ സമാധാന ചര്‍ച്ച കസാകിസ്താനില്‍ പുനരാരംഭിക്കും. സിറിയയില്‍ സമാധാനം പുലരാന്‍ വൈകില്ലെന്നാണ് നിലവിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റാഫന് ദി മിസ്തുറ പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ സിറിയയില്‍ പോരാട്ടരംഗത്തുള്ള സായുധ സംഘങ്ങളെല്ലാം അംഗീകരിച്ചിട്ടില്ല.

സിറിയയിലെ ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരേ പോരാട്ട രംഗത്തുള്ള ജാബത്ത് ഫത്തഹ് അല്‍ ശാം, അഹ്റാര്‍ അല്‍ ശാം എന്നീ സംഘങ്ങളെ തുര്‍ക്കി സഹായിക്കുന്നുവെന്നാണ് ഇറാന്റെ ഇതുവരെയുള്ള ആരോപണം. ഇക്കാര്യങ്ങളിലുള്ള ആശങ്ക മോസ്കോ ചര്‍ച്ചക്കിടെ പരിഹരിച്ചുവെന്നാണ് റിപോര്‍ട്ട്. തുര്‍ക്കിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഈ രണ്ട് സംഘങ്ങളും തള്ളിയിട്ടുണ്ട്.

അസദിനെ മാറ്റിയിട്ട് മതി ചര്‍ച്ചയെന്ന നിലപാട് തുര്‍ക്കി മയപ്പെടുത്തുമെന്നാണ് ഇറാനുമായും റഷ്യയുമായും ഉണ്ടാക്കിയ പ്രധാന ധാരണ. സിറിയയില്‍ ഇറാന് പിന്തുണയ്ക്കുന്ന ഹിസ്ബുള്ള പോലുള്ള സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കരുതെന്ന വാദവും തുര്‍ക്കി ഉപേക്ഷിക്കും. ഇതു രണ്ടും തുര്‍ക്കി അംഗീകരിച്ചത് ഇറാന് നേട്ടമാണ്. മാത്രമല്ല, കസാകിസ്താനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അസദ് ഭരണകൂടത്തിലെ പ്രതിനിധിയും പങ്കെടുക്കും.

കുര്‍ദ് സ്വാധീന മേഖലകളുടെ പരിധി കുറയ്ക്കാനും അവരുടെ സ്വയം ഭരണ പ്രദേശങ്ങള്‍ വ്യാപിക്കുന്നത് തടയാനും തുര്‍ക്കിയും ഇറാനും തീരുമാനിച്ചു. തുര്‍ക്കിയുടെ പ്രധാന ആവശ്യം ഇതായിരുന്നു. ഇറാന് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായി. സിറിയ, ഇറാന്, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമ്പോള്‍ പുറത്താവുന്നത് സൗദി അറേബ്യയാണ്. ഇത് മേഖലയില്‍ സൗദിയുടെ അപ്രമാദിത്വം നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.
-
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications