ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ ആരോഗ്യനില ഗുരുതരം; പിൻഗാമിയായി മകനെത്തുമോ? ചർച്ച സജീവം
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പശ്ചിമേഷ്യയെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഇസ്രായേൽ-ഇറാൻ ഭിന്നതകൾക്ക് ഇടയിലാണ് ഖമേനിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ ആരാവും ഖമേനിയുടെ പിൻഗാമി എന്നതിനെ ചൊല്ലിയുള്ള ചർച്ചകളും സജീവമാണ്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഖമേനിയുടെ രണ്ടാമത്തെ മകനായ മൊജ്‌താബ ഖമേനി അദ്ദേഹത്തിന്റെ പിൻഗാമിയായി വരുമെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 55കാരനായ മൊജ്‌താബ ഇറാന്റെ പരമോന്നത നേതാവായി എത്താനാണ് സാധ്യതയെന്നാണ് ഭൂരിഭാഗം റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

ഏറെനാളായി ഖമിനേയിയുടെ ആരോഗ്യനിലയെ ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. 85കാരനായ ഖമിനേയി കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി ഇറാന്റെ പരമോന്നത നേതാവെന്ന പദവി വഹിച്ചു വരികയാണ്. 1989ൽ റഹോള്ള ഖമിനേയിയുടെ മരണത്തിന് ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. എന്നാൽ ആയത്തുള്ള ഖമിനേയി പടിയിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇറാനിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്നതാണ് യാഥാർഥ്യം.
നേരത്തെ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഒട്ടേറെ ആശങ്കകൾ ഉയർന്നിരുന്നു. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ചൊല്ലിയുള്ള വിഷയങ്ങൾ ഭിന്നതയിലേക്ക് നയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. പ്രത്യേകിച്ച് ഇസ്രായേൽ ഇറാനെതിരെ നിലപാട് കടുപ്പിക്കുമ്പോൾ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് വിലയിരുത്തൽ.
അതിനിടെ ആയല്ലത്തുള്ള അലി ഖമേനിയുടെ ഹീബ്രു ഭാഷയിലെ ട്വീറ്റുകൾ കൈകാര്യം ചെയ്യുന്ന എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജെറുസലേം പോസ്‌റ്റ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്‌ച ഇറാനെതിരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ആയത്തുള്ള ഖമിനേയിയുടെ പേരിൽ എക്‌സ് അക്കൗണ്ടിലൂടെ പോസ്‌റ്റുകൾ വന്നത്.
ഹീബ്രു ഭാഷയിലെ പോസ്‌റ്റുകൾ രണ്ടെണ്ണമാണ് ഇതിൽ പങ്കുവച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രധാന എക്‌സ് അക്കൗണ്ടിലൂടെ സാധാരണയായി ഖമിനേയി ഹീബ്രു ഭാഷയിൽ പോസ്‌റ്റുകൾ പങ്കുവയ്ക്കാറില്ല. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് ഇസ്രയേലിനെ കടുത്ത ഭാഷയിൽ വിമർശിക്കാറുമുള്ളത്. ഇതിന് പിന്നാലെയാണ് ഹീബ്രു ഭാഷയിലെ ട്വീറ്റ് പങ്കുവയ്ക്കുന്ന അക്കൗണ്ടിന് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, ഇറാനെ സംബന്ധിച്ച് തെറ്റായ കണക്കുകൂട്ടൽ നടത്തുകയാണ് ഇസ്രായേൽ എന്നായിരുന്നു ശനിയാഴ്‌ചത്തെ ആക്രമണത്തിന് ശേഷം ഖമിനേയിയുടെ പ്രതികരണം. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇസ്രായേലിന് ഇതുവരെയും ഇറാനിയൻ ജനതയുടെ ശക്തിയും കഴിവും നിശ്ചയദാർഢ്യവും ഒന്നും മനസിലായിട്ടില്ലെന്നും ഖമേനി ചൂണ്ടിക്കാട്ടിയിരുന്നു.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു











Click it and Unblock the Notifications