മാസങ്ങളായി ശമ്പളമില്ല; പ്രതിഷേധവുമായി കുര്‍ദുകള്‍ തെരുവിലിറങ്ങി, അഞ്ച് മരണം
ഇര്‍ബില്‍: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിലും അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ലഭ്യതയിലും പ്രതിഷേധിച്ച് ഇറാഖിലെ കുര്‍ദ് സ്വയംഭരണ പ്രദേശങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. കുര്‍ദിസ്താന്‍ റീജ്യണല്‍ സര്‍ക്കാര്‍ സൈനികരുടെ വെടിയേറ്റ് പ്രതിഷേധക്കാരില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സുലൈമാനിയ്യ പ്രവിശ്യയിലെ റാനിയ പട്ടണത്തില്‍ പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്റെ ഓഫീസിന് തീവച്ചവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിലാണ് അഞ്ചു പേര് കൊല്ലപ്പെച്ചത്.
പലസ്തീന് കോടീശ്വരനെ സൗദി അറസ്റ്റ് ചെയ്തതെന്തിന്? പിന്നാമ്പുറത്തെ നടുക്കുന്ന കഥകള്‍!
സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഭരണകക്ഷിയായ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഓഫീസുകള്‍ക്കും നേരെയും ആക്രമണം നടത്തി. കുര്‍ദിസ്താന്റെ വിവിധ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഭരണകൂടമായ ഇറാഖി സര്‍ക്കാര്‍ കുര്‍ദിസ്താനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുകയും കുര്‍ദുകള്‍ക്കുണ്ടായിരുന്ന എണ്ണവരുമാനം ഗണ്യമായി കുറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ഇറാഖി സര്‍ക്കാരിന്റെ കീഴില്‍ സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കുര്‍ദിസ്താനിലേത്. എന്നാല്‍ അന്നത്തെ പ്രസിഡന്റായിരുന്ന മസൂദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടം ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ സപ്തംബര്‍ 25ന് ഹിതപ്പരിശോധന നടത്തിയിരുന്നു. ഭൂരിപക്ഷം പേരും ഇറാഖില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയുമുണ്ടായി. ഇറാഖ് പാര്‍ലമെന്റും കോടതിയും അന്താരാഷ്ട്ര സമൂഹവും ഹിതപ്പരിശോധന നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് വകവയ്ക്കാതെയായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. ഹിതപ്പരിശേധനയ്ക്ക് ശേഷം ഫലം പ്രസിദ്ധീകരിക്കരുതെന്നും അത് റദ്ദ് ചെയ്യണമെന്നും ഇറാഖ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും നിരസിക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുര്‍ദ് പ്രദേശങ്ങള്‍ക്കിതെരായ ശിക്ഷാ നടപടി ഇറാഖ് ഭരണകൂടം ആരംഭിച്ചത്.
മേഖലയിലൂടെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച ഇറാഖ് അതിര്‍ത്തികള്‍ അടയ്ക്കുകയും വരുമാനത്തിന്റെ മുഖ്യസ്രോതസ്സായിരുന്ന കിര്‍ക്കുക്ക് എണ്ണപ്പാടങ്ങള്‍ കുര്‍ദുകളില്‍ നിന്ന് പിടിച്ചടക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ കഴിയാതെ ഭരണകൂടം പ്രതിസന്ധിയിലായത്. മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിട്ടില്ലെന്നും സര്‍ക്കാരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നതെന്നുനം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications