Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഹോറിൽ ഉഗ്രസ്ഫോടനം; സൈറൻ മുഴങ്ങി, പരിഭ്രാന്തരായി പരക്കം പാഞ്ഞ് ജനം

പാക്കിസ്ഥാനുലെ ലാഹോറിൽ ഉഗ്രസ്ഫോടനം. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനം നടന്നത്. നഗരത്തിൽ പുക ഉയരുന്നതും ആളുകൾ ഭീതിയോടെ പരക്കം പായുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതിന് തൊട്ട് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിലാണ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് തുടർ സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇതോടെ സൈറൻ മുഴങ്ങുകയും ആളുകൾ ഭയന്നോടുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഡ്രോൺ ഉപയോഗിച്ചുളള ആക്രമണമായിരിക്കും നടന്നതെന്നാണ് പാക് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സിയാൽകോട്ട്, കറാച്ചി, ലാഹോർ എന്നീ വിമാനത്താവളങ്ങൾ പാക്കിസ്ഥാൻ അടച്ചു.

pakistan2-1

അതിനിടെ ബലൂചിസ്ഥാനിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു.

ബോലാനിലെ ഷോർഖണ്ഡ് മേഖലയിലാണ് ആദ്യ ആക്രമണം നടന്നത്. ബി എൽ എയുടെ എലൈറ്റ് സ്പെഷ്യൽ ടാക്ടിക്കൽ ഓപ്പറേഷൻസ് സ്ക്വാഡിന്റെ നേതൃത്വത്തിലയാിരുന്നു ആദ്യ ആക്കമണം. സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 സൈനികരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാനും സുബേദാർ ഉമർ ഫാറൂഖും ഉൾപ്പെടുന്നു. സ്ഫോടനത്തിൽ സൈനികർ സഞ്ചരിച്ച വാഹനം പൂർണമായും നശിച്ചു.

കെച്ചിലെ കുലാഗ് ടിഗ്രാൻ പ്രദേശത്ത് നടന്ന ആക്രമണത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് ക്ലിയറൻസ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. 'വലിയ പോരാട്ടത്തിന്റെ' ഭാഗമാണ് ആക്രമണമെന്ന് ബി എൽ എ വക്താവ് ജീയാന്ത് ബലൂച് പറഞ്ഞു. വിദേശ ശക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ബിഎൽഎ എന്ന ആരോപണം തള്ളിയ ജീയാന്ത് ചൈന പോലുള്ള വിദേശ രാജ്യങ്ങളുടെ സ്വാധീനത്തിൽ വാടക സേനയെ പോലെയാണ് പാക്ക് സൈന്യം പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തി. സായുധപോരാട്ടം ഇനിയും തുടരുമെന്നും മുന്നറിയിപ്പ് നൽകി.

അതിനിടെ ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കുമെന്ന ഭീഷണിയാണ് പാക്കസ്ഥാൻ ഉയർത്തുന്നത്. ഇന്ത്യ പ്രകോപനം തീർക്കുകയായിരുന്നുവെന്നും 31 സാധാരണക്കാരുടെ ജീവനാണ് ഇന്ത്യൻ ആക്രമണത്തിൽ പൊലിഞ്ഞതെന്നും പാക് സൈന്യും പറഞ്ഞു. എന്തിനും തയ്യാറായിരിക്കാൻ സായുധ സേനയ്ക്ക് ഇന്നലെ രാത്രി ചേർന്ന പാക് ദേശീയ സുരക്ഷ കൗൺസിൽ യോഗം നിർദേശം നൽകി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+