തലച്ചോറിലെ തരംഗങ്ങള്‍ വായിക്കും; കുറ്റകൃത്യം തെളിയിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് പൊലീസ്
ദുബായ്: ആളുകളുടെ തലച്ചോറിനുള്ളിലേക്ക് കടന്ന കയറി കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന പുതിയ സാങ്കേതിക വിദ്യ ലോകത്ത് ആദ്യമായി അവതരിപ്പിച്ച് ദുബായ് പൊലീസ്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ തലച്ചോറിന് അകത്ത് ഉണ്ടാവുന്ന തരംഗ വ്യത്യാസങ്ങള്‍ വായിച്ചെടുത്ത് കുറ്റ കൃത്യങ്ങള്‍ തെളിയിക്കുന്ന സംവിധാനമാണ് ദുബായ് പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് തലച്ചോറിലെ തരംഗ വ്യതിയാനങ്ങള്‍ വായിച്ചെടുക്കുക.
പുതിയ സംവിധാനത്തിന്റെ സഹായത്തോടെ ഇതിനോടകം തന്നെ ഒരു കൊലപാതകം തെളിയിച്ചതായും ദുബായ് പൊലീസ് വ്യക്തമാക്കുന്നു. ദുബായിലെ ഒരു വെയര്‍ ഹൗസില്‍ നടന്ന കൊലപാതകമാണ് മെമ്മറി പ്രിന്റ് ടെക്നോളജി എന്ന പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊലീസ് തെളിയിച്ചത്.
കുറ്റകൃത്യം നടത്തിയ സ്ഥലം, ഉപയോഗിച്ച ആയുധം അല്ലെങ്കില്‍ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് എന്തെലും വസ്തുക്കളോ കൂട്ടുപ്രതിയേയോ കാണുമ്പോള്‍ കുറ്റവാളിയുടെ തലച്ചോരില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ നിരീക്ഷിച്ചാണ് മെമ്മറി പ്രിന്റ് ടെക്നോളജിയിലൂടെ കുറ്റകൃത്യം തെളിയിക്കുന്നത്. നിരവധിയാളുകള്‍ ജോലി ചെയ്തിരുന്ന ഒരു വെയര്‍ ഹൗസിലെ കൊലപാതകം തെളിയിക്കാന്‍ തങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യയാണ് തുണയായതെന്ന് ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഇസ്സ അല്‍ ഹമ്മാദി പറഞ്ഞു.
റാന്നിയില്‍ സി പി എം ഞെട്ടിക്കുമോ; വൈദികന് സ്ഥാനാര്‍ത്ഥിയാവുമോ, തയ്യാറെന്ന് ഫാ മാത്യൂസ് വാഴക്കുന്നം
വെയര്‍ഹൗസിലെ ജീവനക്കാര്‍ക്ക് കുറ്റകൃത്യം നടന്നസ്ഥലം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്നിവയുടെ ചിത്രം കാണിച്ചാണ് കുറ്റവാളിയെ തിരിച്ചറിഞ്ഞത്. സ്ഥലത്തിന്റെയും ആയുധത്തിന്റെയും ചിത്രം കാണുമ്പോള്‍ കൊലപാതകിയുടെ തലച്ചോറില്‍ ശക്തമായ തരംഗങ്ങള്‍ രൂപം കൊള്ളും. ഇത്തരത്തിലാണ് കുറ്റവാളിയെ കുറിച്ചുള്ള രൂപം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട് നിന്ന പഠന ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പുതിയ സാങ്കേതിക വിദ്യ ദുബായ് പൊലീസ് അവതരിപ്പിച്ചത്.
ശ്രീനിവാസൻ പിറവത്ത് കിഴക്കമ്പലം ട്വന്റി-20യുടെ സ്ഥാനാർത്ഥി? അവരുടെ മുന്നേറ്റം കാണാതെ പോകരുതെന്ന് നടൻ