ലണ്ടനിലും വാടക പ്രതിഷേധകര്‍; ഖത്തര്‍ അമീറിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 20 പൗണ്ട്!
ലണ്ടന്‍: ബ്രിട്ടന് സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്ഥാനിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ വാടകയ്ക്ക് ആളെ ഏര്‍പ്പാടാക്കിയതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരുന്ന ഡൗണിംഗ് സ്ട്രീറ്റിനു പുറത്ത് രാവിലെ 11 മണി മുതല്‍ 12.30 വരെ നില്ക്കാന് ഒരാള്‍ക്ക് 20 പൗണ്ടാണ് (25 ഡോളര്‍) വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതോടെ പദ്ധതിയില്‍ നിന്ന് ഏജന്‍സി തലയൂരി.

എക്സ്ട്രാ പീപ്പിളിന് കരാര്‍
സിനിമാ ഷൂട്ടിംഗ് പോലുള്ള പരിപാടികള്‍ക്ക് ആളുകളെ സംഘടിപ്പിച്ചു നല്കുന്ന എക്സ്ട്രാ പീപ്പിള്‍ എന്ന ഏജന്‍സിയാണ് ഡൗണിംഗ് സ്ട്രീറ്റില്‍ സ്ഥലം നിറയ്ക്കാന്‍ ആളെ വേണമെന്നാവശ്യപ്പെട്ട് ഇമെയില്‍ സന്ദേശങ്ങളയച്ചത്. സിനിമാ-ടി.വി പ്രോഗ്രാമിനു വേണ്ടിയല്ല ഇതെന്നും ഒന്നര മണിക്കൂര്‍ വെറുതെ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നാല്‍ മതിയെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഖത്തര്‍ വിരുദ്ധ പരിപാടിയാണിതെന്നും ഖത്തര്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധമാണ് ലക്ഷ്യമെന്നും ഇതില്‍ പറയുന്നു. താല്പര്യമുള്ളവര് ഫോട്ടോ അപ് ലോഡ് ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നുണ്ട്.

സംഭവം പുറത്തായതോടെ കമ്പനി തലയൂരി
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഇതേക്കുറിച്ച് രണ്ടാമതാലോചിച്ചപ്പോള് ഇത്തരമൊരു പരിപാടിക്ക് വേണ്ടി ആളെ സംഘടിപ്പിച്ചുകൊടുക്കുന്നത് ശരിയല്ലെന്നു ബോധ്യമായതായും കമ്പനി അറിയിച്ചു. കമ്പനി മാനേജ്മെന്റുമായി ആലോചിക്കാതെ കീഴ് ജീവനക്കാരാണ് ഖത്തര്‍ വിരുദ്ധ പ്രതിഷേധത്തിന് ആളുകളെ നല്‍കാമെന്ന് സമ്മതിച്ചതെന്നും അവര്‍ പറഞ്ഞു.

കരാര്‍ നല്‍കിയത് പി.ആര് ഏജന്‍സി
നെപ്റ്റിയൂണ്‍ പി.ആര് ലിമിറ്റഡ് എന്ന കമ്പനിയാണ് ഡൗണിംഗ് സ്ട്രീറ്റിനു പുറത്ത് നില്ക്കാന് 500 പേരെ വേണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് കമ്പനി പിന്നീട് വ്യക്തമാക്കി. ഇതൊരു രാഷ്ട്രീയ പരിപാടിയാണെന്ന് ബോധ്യമായ ഉടന്‍ തങ്ങള്‍ പിന്മാറിയതായും എക്സ്ട്രാ പീപ്പിള്‍ കമ്പനി ഡയരക്ടര്‍ ടോം വാക്കര്‍ അറിയിച്ചു.

ലണ്ടന്‍ പ്രതിഷേധത്തിലും വാടകക്കാര്‍
അമീറിനെതിരേ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരും കാശ് വാങ്ങി വന്ന കൂലിപ്രതിഷേധകരാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു ദിവസത്തിന് 50 പൗണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിര്‍മിംഗ്ഹാമില്‍ നിന്ന് ബസ്സിലാണ് ലണ്ടന്‍ പ്രതിഷേധത്തിന് ആളുകളെ എത്തിച്ചതെന്ന് സയ്യിദ് അല്‍ ഖാദിരി എന്നയാള്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

പിന്നില്‍ ആരെന്ന് അവ്യക്തം
അതേസമയം, പി.ആര് കമ്പനിക്ക് ആളെ കൂട്ടാന്‍ കരാര്‍ നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അമീറിന്റെ ബ്രിട്ടിന് സന്ദര്‍ശനം. ഖത്തറിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നടത്താന്‍ വിദേശ പി.ആര് കമ്പനികളെ സൗദിയും യു.എ.ഇയും ചുമതലപ്പെടുത്തിയതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications