യുഎന്നിന് ഇസ്രയേലിനോട് വൈര്യം കലർന്ന മനോഭാവം; ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ്
ഫാലസ്തീൻ- ഇസ്രയേൽ സമാധാന ശ്രമങ്ങൾ യുഎൻ മുറിപ്പെടുത്തുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ന്യൂയോർക്ക്: ഇസ്രയേൽ ഫലസ്റ്റീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ് നയതന്ത്രജ്ഞ നിക്കി ഹാലേ. വിഷയത്തിൽ യുഎന്നിനെതിരെ കടുത്ത വിമർശനമാണ് നിക്കി ഉയർത്തിയത്. ഫലസ്തീൻ- ഇസ്രയേൽ സമാധാന ശ്രമങ്ങൾ യുഎൻ മുറിപ്പെടുത്തുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജറുസലോമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസിൻരെ തീരുമാനത്തെ തുടർന്നാണ് അടിയന്തരയോഗം വിളിച്ചു ചേർത്തത്. ട്രംപിന്റെ നടപടിയിൽ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. കഴിഞ്ഞ ദിവസം ജറുസലേം വിഷയത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു.

രക്ഷാസമിതിയുടെ വിലയിരുത്തൽ
ജെറുസലേമിന് ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തുവെങ്കിലും ലോകരാജ്യങ്ങളുടെ ഇടയിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നതെന്നു യുഎൻ വിലയിരുത്തി. ട്രംപിന്റെ ഈ തീരുമാനം പശ്ചിമേഷ്യൻ മേഖലയിലെ സമാധാനത്തിന് വെല്ലുവിളിയാകുമെന്ന് ഫലസ്റ്റീൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ കുറ്റപ്പെടുത്തി.

ജനവികാരം
ജറുസലേം വിഷയത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു. ജനവികാരം കണിക്കിലെടുത്താണ് അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തത്. കൂടാതെ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. ലോകത്ത് സമാധാനനം പുനഃസ്ഥാപിക്കാൻ യുഎസ് പ്രതിജഞബദ്ധരാണ്. അതിനായുള്ള ചർച്ചകളുമായി മുന്നോട്ടു പോകുകയാണ്. ഇസ്രയേൽ ഫലസ്റ്റീൻ പ്രശ്നത്തിൽ എല്ലാവർക്കും അനുയോജ്യമായ തീരുമാനത്തിലെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് പറഞ്ഞിരുന്നു

നിലവിലെ സ്ഥിതി തന്നെ തുടരും
ജറുസവേമിനെ ഇസ്രയേലിന്റെ തലസ്ഥാനാമാക്കി അംഗീകരിച്ചാലും നിലവിലെ സ്ഥിതി തന്നെ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. രണ്ട് പ്രത്യേക രാജ്യങ്ങളാകാനുളള ആഗ്രഹം ഇരു രാജ്യങ്ങൾക്കുമുണ്ടെങ്കിൽ യുഎസ് അതിനെ അംഗീകരിക്കും. കൂടാതെ അതിർത്തി ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കില്ലെന്നും യുഎസ് വ്യക്തമാക്കി. ക്രിസ്ത്യൻ, ജൂതൻ, മുസ്ലീം വി ഭാഗക്കാരുടെ പാവന ഭൂമിയായി ജറുസലോം ഇനിയും തുടരുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മധ്യപൂർവേഷ്യ ഉടൻ സന്ദർശിക്കും.

ഫലസ്റ്റിൻ വെടിവെയ്പ്പ്
യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിർത്തു. ഗസ്സ അതിര്‍ത്തിയില്‍ . വെടിവെപ്പില്‍ രണ്ടു പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലസ്തീനിലുടനീളം കനത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്. വെസ്റ്റ ബാങ്കിൽ സുരക്ഷ സൈന്യം പ്രതിഷേധകരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications