Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തേക്കാള്‍ നേട്ടം ബിറ്റ്‌കോയിനെന്ന് അമേരിക്കന്‍ നിക്ഷേപകന്‍; ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയ

സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപം എന്നാണ് ലോകമെമ്പാടും വിശേഷിപ്പിക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് വിശ്വസിച്ച് നിക്ഷേപിക്കാം എന്നതിനാലാണ് നിക്ഷേപകര്‍ സ്വര്‍ണത്തിന് ഇത്തരമൊരു വിശേഷണം നല്‍കിയത്. സ്വര്‍ണം സമ്മാനിക്കുന്ന വരുമാനവും റിട്ടേണും മൂല്യവും വെച്ച് നോക്കുമ്പോള്‍ ഈ വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് മനസിലാകും.

എന്നാല്‍ പ്രൊഫഷണല്‍ ക്യാപിറ്റല്‍ മാനേജ്മെന്റിന്റെ സ്ഥാപകനും സിഇഒയുമായ ആന്റണി പോംപ്ലിയാനോ എന്ന അമേരിക്കന്‍ നിക്ഷേപകന്‍ സ്വര്‍ണത്തിന്റെ ദീര്‍ഘകാല പ്രകടനത്തെയും ആധുനിക നിക്ഷേപ പോര്‍ട്ട്ഫോളിയോകളില്‍ അതിന്റെ പ്രസക്തിയെയും ചോദ്യം ചെയ്ത് രംഗത്തെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സ്വര്‍ണത്തെ 'വിനാശകരമായ നിക്ഷേപം' എന്നാണ് ആന്റണി മുദ്രകുത്തിയത്.

Gold

ഇതിനെതിരെ പരമ്പരാഗത നിക്ഷേപകരും സ്വര്‍ണ പ്രേമികളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. അഞ്ച് വര്‍ഷത്തിനിടെ ബിറ്റ്കോയിനുമായി സ്വര്‍ണത്തിന്റെ പ്രകടനം താരതമ്യം ചെയ്യുന്ന ഡാറ്റ പങ്ക് വെച്ച് കൊണ്ടായിരുന്നു ആന്റണി പോംപ്ലിയാനോ സ്വര്‍ണത്തെ എക്‌സില്‍ വെല്ലുവിളിച്ചത്. ക്രിപ്റ്റോകറന്‍സിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണത്തിന്റെ വാങ്ങല്‍ ശേഷിയുടെ ഏകദേശം 84% നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

'2020 മുതല്‍ സ്വര്‍ണം ഒരു വിനാശകരമായ നിക്ഷേപമാണ്. ബിറ്റ്‌കോയിന്‍ പോലുള്ള പരിമിതമായ പണ ആസ്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ വാങ്ങല്‍ ശേഷിയുടെ 84% നഷ്ടപ്പെട്ടു. ബിറ്റ്‌കോയിന്‍ ഒരു തടസ നിരക്കാണ്. നിങ്ങള്‍ക്ക് അതിനെ മറികടക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ അത് വാങ്ങണം,' അദ്ദേഹം എക്‌സില്‍ കുറിച്ചു. 2020 മുതല്‍ സ്വര്‍ണ്ണം ബിറ്റ്‌കോയിന്‍ കണക്കുകളില്‍ 84% ഇടിഞ്ഞു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസ് ഡോളറിന്റെ കണക്കില്‍ സ്വര്‍ണം സ്ഥിരത പുലര്‍ത്തിയിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിറ്റ്‌കോയിന്‍ കണക്കുകളില്‍ അതിന്റെ എല്ലാ മൂല്യവും നഷ്ടപ്പെട്ടു. 2020 നെ അപേക്ഷിച്ച് ഇന്ന് ഒരു ബിറ്റ്‌കോയിന്‍ 16 മടങ്ങ് കൂടുതല്‍ സ്വര്‍ണം വാങ്ങുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയുമായി നിരവധി പേര്‍ എക്‌സില്‍ രംഗത്തെത്തി.

സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയില്‍ സമ്പത്ത് സംരക്ഷിക്കുന്നതില്‍ സ്വര്‍ണത്തിന്റെ പങ്ക് ആന്റണി അവഗണിക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു. സ്വര്‍ണത്തെ പിന്തുണയ്ക്കുന്നവര്‍ ഇത് ഉയര്‍ന്ന ഹ്രസ്വകാല നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, സ്ഥിരത, ദ്രവ്യത എന്നിവ നല്‍കുകയും പണപ്പെരുപ്പത്തിനെതിരെ ഒരു സംരക്ഷണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു.

'അദ്ദേഹം പറഞ്ഞ 'യുക്തി' അനുസരിച്ച്, 2020 മുതല്‍ മറ്റെല്ലാ നിക്ഷേപങ്ങളും ഒരു ദുരന്തമായിരുന്നു. ബിറ്റ്‌കോയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിവ് നേരിട്ടിട്ടും, 2020 മുതല്‍ എസ് & പി അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് എന്നിവയേക്കാള്‍ മികച്ച പ്രകടനം സ്വര്‍ണം കാഴ്ചവച്ചു. എന്നാല്‍ ആ ഏകപക്ഷീയമായ കാലഘട്ടം സ്വര്‍ണത്തെക്കുറിച്ച് ഒന്നും തെളിയിക്കുന്നില്ല,' ഒരു നിക്ഷേപകന്‍ പറഞ്ഞു.

'സ്വര്‍ണ്ണം വളരെ ശക്തമാണ്. രണ്ടും വാങ്ങാന്‍ നിങ്ങള്‍ ആളുകളെ പ്രോത്സാഹിപ്പിക്കണം. എനിക്ക് ബിറ്റ്‌കോയിന്‍ ഇഷ്ടമാണ്, പക്ഷേ അതില്‍ കൂടുതല്‍ ഉള്ളത് നല്ലതാണ്' എന്നാണ് മറ്റൊരു നിക്ഷേപകന്റെ അഭിപ്രായം. ആസ്തി പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഏറ്റവും ഉചിതം എന്നും ക്രിപ്‌റ്റോയെ മാത്രം ആശ്രയിക്കുന്നത് മണ്ടത്തരമാണ് എന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+