എംബസി ഉദ്യോഗസ്ഥരെ മാറ്റാൻ യുഎസ്: ഹെറാത്തും പിടിച്ചടക്കി താലിബാൻ, പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ജർമ്മനി
വാഷിംഗ്ടൺ: അഫഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിക്കുന്നതിനിടെ കാബൂളിലെ യുഎസ് എംബസിയിൽ ഉദ്യോഗസ്ഥരെ മാറ്റുമെന്ന് സൂചന. ഇത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഫ്ഗാനിസ്താനിലെ തർക്കങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ പുറത്തെത്തിക്കാൻ യുഎസ് അധിക സൈന്യത്തെ വിന്യസിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ കാബൂളിലേക്കാണോ മറ്റെവിടേക്കെങ്കിലുമാണോ ഇവരെ മാറ്റുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല
വാഷിംഗ്ടൺ സൈന്യത്തെ പുറത്തെടുക്കുമ്പോഴും താൽക്കാലികമായി രാജ്യത്ത് ചില അധിക സേനകളിലേക്ക് നയിക്കുന്ന സംഘട്ടന മേഖലകളിലെ ഒരു സാധാരണ പരിശീലനമായ പ്രതീക്ഷിച്ച സ്ഥലംമാറ്റത്തിന് യുഎസ് സൈന്യം സഹായിക്കുമെന്ന് അജ്ഞാതരുടെ നിബന്ധനയിൽ സംസാരിച്ച ഉദ്യോഗസ്ഥർ പറഞ്ഞു.

സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പ്രധാന നഗരങ്ങളെ സംരക്ഷിക്കുന്നതിൽ അഫ്ഗാൻ സർക്കാരിന്റെ പരാജയത്തെക്കുറിച്ചും പ്രസിഡന്റ് ജോ ബിഡന്റെ ഭരണകൂടത്തിലെ ആശങ്കയുടെ സൂചനയായിത്തനെ വിലയിരുത്താൻ കഴിയും. കാബൂളിലെ യുഎസ് എംബസിയിൽ 1,400 ജീവനക്കാരാണ് ഇനി അവശേഷിക്കുന്നത്. അഫ്ഗാനിലെ സ്ഥിതി വഷളാവുന്ന സാഹചര്യത്തിൽ ബ്രിട്ടനും തങ്ങളുടെ എംബസിയിലെ ജീവനക്കാരെ മാറ്റാനാണ് നീക്കമെന്നാണ് സൂചന.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
സർക്കാർ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാതും താലിബാൻ പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാനമായ ഗസ്‌നി വരുതിയിലാക്കിയ ശേഷമാണ് താലിബാൻ ഹെറാത് കൂടി പിടിച്ചെടുത്തതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ കാബൂളിന് 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്‌നി. താലിബാന്‍ കാണ്ഡഹാറിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ സെൻട്രൽ ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു.
Recommended Video
ഹെറാതിലെ പൊലീസ് ആസ്ഥാനത്തിന്റെ നിയന്ത്രണവും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. 'ശത്രുക്കൾ ഓടിയതായും നിരവധി സൈനിക വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും കൈവശപ്പെടുത്തിയതായും' താലിബാൻ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ ഭരണകൂടം താലിബാനു മുമ്പിൽ അധികാര പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ധാരണകൾ വെച്ചതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സ്ഥിതി രൂക്ഷമാവുന്നതോടെ അമേരിക്കയും ജർമനിയും അടക്കമുള്ള രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു..
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications