'സണ്‍ ഓഫ് എ ബിച്ച്'.....ഒബാമയെ പച്ചത്തെറി വിളിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ്
ദാവോ: ആരെയെങ്കിലും പച്ചത്തെറി വിളിക്കുക എന്നത് ഒരു രാഷ്ട്ര നേതാവിനും ഭൂഷണമല്ല. എന്നാല്‍ തെറിവിളിക്കേണ്ടിടത്ത് തെറി തന്നെ വിളിക്കണം എന്നാണ് എംഎന്‍ വിജയന്മാഷെ പോലുള്ള ദാര്ശനികന്മാര് പറഞ്ഞിട്ടുള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അമ്മക്ക് പറഞ്ഞ ഫിലീപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് ആണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. പരസ്യമായിട്ടായിരുന്നു ഡ്യുട്ടേര്‍ട്ട് ഒബാമയെ തെറിവിളിച്ചത്. തുടര്‍ന്ന് ഡ്യുട്ടേര്ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി.
വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡ്യുട്ടേര്‍ട്ട്. ഞാന്‍ എന്താണെന്നാണ് അയാള്‍ കരുതുന്നത്... ഞാനൊരു അമേരിക്കന്‍ പാവയൊന്നുമല്ല- ഡ്യുട്ടേര്‍ട്ട് തുടര്‍ന്നു. അമേരിക്കയും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം കൂടി പരിശോധിക്കുമ്പോഴാണ് ഈ 'ധൈര്യം' എത്ര വലുതാണെന്ന് പിടികിട്ടുക.

വേശ്യയുടെ മകന്
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് വിളിച്ചത് 'സണ്‍ ഓഫ് എ ബിച്ച്' എന്നാണ്- വേശ്യയുടെ മകന് എന്ന്. വലിയ വിവാദമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

അത്ര ധൈര്യം?
താരതമ്യേന ചെറിയ ഒരു ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പീന്‍സ്. ഫിലിപ്പീന്‍സിന്റെ പ്രസിഡന്റിന് അമേരിക്കന്‍ പ്രസിഡന്റിനെ ഇങ്ങനെ തെറിവിളിക്കാന്‍ എങ്ങനെ ധൈര്യം വന്നു? അതിനും ഉത്തരമുണ്ട്.

മയക്കുമരുന്ന് വേട്ട
ഡ്യുട്ടേര്‍ട്ട് അധികാരമേറ്റതിന് ശേഷം രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കി. അറസ്റ്റും കോടതിയില്‍ ഹാജരാക്കലും ഒന്നുമില്ല. പിടികൂടി വെടിവച്ച് കൊല്ലും. അതാണ് ഡ്യുട്ടേര്‍ട്ടിന്റെ രീതി.

മനുഷ്യാവലകാശ ലംഘനം
കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഫിലിപ്പീന്‍സില്‍ നടക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ അടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നത്. കൂടിക്കാഴ്ചയില്‍ ഒബാമ ഇതേക്കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും?

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം
ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കും മുമ്പായിരുന്നു മാധ്യമ പ്രവര്ത്തകന് ഇത്തരം ഒരു ചോദ്യം ചോദിച്ചത്. പ്രകോപിതനായ ഡ്യുട്ടേര്‍ട്ട് പച്ചത്തെറി തന്നെ വിളിച്ചു.

പരമാധികാര രാജ്യം
പരമാധികാര രാജ്യമായ ഫിലിപ്പീന്‍സിന്റെ പ്രസിഡന്റ് ആണ് താന്‍. ഫിലിപ്പീന്‍സിലെ ജനങ്ങളല്ലാതെ വേറെ ഏതെങ്കിലും ഒരുത്തന് ചോദിക്കുന്നതിന് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നും ഡ്യുട്ടേര്ട്ടോ പൊട്ടിത്തെറിച്ചു.

സല്യൂട്ട്
തെറിവിളിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല. പക്ഷേ ആ ധൈര്യത്തിന് ഒരു സല്യൂട്ട് കൊടുത്തേ പറ്റൂ. കാരണം ഫിലിപ്പീന്‍സും അമേരിക്കയും തമ്മില്‍ അത്രയും ദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്.

കോളനി
അമേരിക്കയുടെ കോളനികളില്‍ ഒന്നായിരുന്നു ഫിലിപ്പീന്‍സ്. സ്വാതന്ത്ര്യം നേടിയതിന് ശേഷവും അമേരിക്കയോട് ഏറ്റവും അടുപ്പം കാണിക്കുന്ന രാഷ്ട്രമായി അവര്‍ നിലകൊണ്ടു. അമേരിക്ക തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.

സൈനിക ബന്ധം
സൈനിക-വ്യാപാര ഉടമ്പടികള്‍ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും ഫിലിപ്പീന്‍സും. ഈ സാഹചര്യത്തില്‍ പോലും ഒബാമയെ തെറിവിളിക്കാന്‍ കാണിച്ച ധൈര്യമാണ് ഡ്യുട്ടേര്‍ട്ടിനെ വ്യത്യസ്തനാക്കുന്നത്.

ഫയര്‍ബ്രാന്‍ഡ്
ഫിലിപ്പീന്‍സിന്റെ ഫയര്‍ ബ്രാന്‍്ഡ് പ്രസിഡന്റ് എന്നാണ് ഡ്യുട്ടേര്‍ട്ട് വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ശന നിലപാടുകളാണ് ഡ്യുട്ടേര്‍ട്ടിനെ ശ്രദ്ധേയനാക്കുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രമാണ് ഇദ്ദേഹം അധികാരമേറ്റത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications