യുഎഇക്ക് പിന്നാലെ റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരവും മോദിക്ക്
Recommended Video

മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയില്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രൂ പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മോദിക്ക് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ച വിവരം ഇന്ത്യയിലെ റഷ്യന്‍ എംബസിയാണ് പുറത്തുവിട്ടത്. എംബസിയുടെ ഓദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം.
റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം മെച്ചപ്പെടുത്തുന്നതില്‍ നരേന്ദ്ര മോദി വഹിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിതെന്ന് റഷ്യന്‍ എംബസി അറിയിക്കുന്നു. ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് നരേന്ദ്രമോദി. നേരത്തെ യുഎഇയുടെ പരമോന്നത സിവിലിയില്‍ ബഹുമതിയായ സെയിദ് മെഡലിന് മോദി അര്‍ഹനായിരുന്നു.
ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, അസര്‍ബൈജാന്‍ പ്രസിഡന്റ് ഹൈദര്‍ അലിയേവ് തുടങ്ങിയവര്‍ക്കു നേരത്തെ ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റഷ്യയുടെ യശ്ശസ് ഉയർത്തുന്ന ഘടകങ്ങള്‍ പരിഗണിച്ച് രാഷ്ട്രീയം, കല സാംസ്കാരിക, രംഗത്തെ പ്രവർത്തനങ്ങൾക്കാണ് റഷ്യ ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications