കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീട്ടുകളി; ഒമാനി വിദേശകാര്യ മന്ത്രിയുടെ ഭാര്യയ്ക്ക് നഷ്ടമായത് 200 കോടി രൂപ

  • By Gokul
Google Oneindia Malayalam News

ചീട്ടുകളിയിലെ ഭ്രമം മൂലം ഒമാനി സ്ത്രീക്ക് നഷ്ടമായത് രണ്ട് ദശലക്ഷം പൗണ്ട് (ഏകദേശം 200 കോടി രൂപ). ഒമാനിലെ വിദേശകാര്യമന്ത്രി സയ്യിദ് ബാദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ ഭാര്യ നോറാ അല്‍ ദഹര്‍ എന്ന 50 കാരിക്കാണ് മണിക്കൂറുകള്‍ കൊണ്ട് ഇത്രയും തുക നഷ്ടമായത്. 2012 ഏപ്രിലില്‍ ലണ്ടനിലെ റിറ്റ്‌സ് കാസിനോയിലായിരുന്നു സംഭവം.

ചീട്ടുകളില്‍ ഇത്രയും തുക നഷ്ടമായ നോറാ കാസിനോയ്ക്ക് നല്‍കിയ 10 ലക്ഷം പൗണ്ടിന്റെ ചെക്ക് മടങ്ങിയതോടെ ഇപ്പോള്‍ കോടതിയില്‍ കേസായിരിക്കുകയാണ്. ഇതോടെയാണ് സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തന്റെ ജോലിക്കാരുമായി ചൂതാട്ട കേന്ദ്രത്തിലെത്തിയ നോറ ചീട്ടുകളില്‍ രസം കയറിയാണ് ടേബിളില്‍ ഇരുന്നത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ 2 ദശലക്ഷം പൗണ്ട് നോറയ്ക്ക് നഷ്ടമായി.

cards

ജീവനക്കാര്‍ തന്നെ പ്രോത്സാഹിപ്പിച്ചതാണ് ഇത്രയും തുക നഷ്ടമാകാന്‍ കാരണമായതെന്നാണ് നോറ പറയുന്നത്. ചീട്ടുകളിയില്‍ ലയിച്ചുപോയ തന്നെ ഒരു നിമിഷം പിറകോട്ടുവലിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അബദ്ധം പറ്റില്ലായിരുന്നെന്നും അവര്‍ പറയുന്നു. അപ്രതീക്ഷതമായി ഒരു സ്ത്രീ ഇത്രയും തുക നഷ്ടപ്പെടുത്തുമ്പോള്‍ റിറ്റ്‌സ് തടയാന്‍ ശ്രമിച്ചില്ലെന്നാണ് നോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

ആരെങ്കിലും എന്റെ മനസിനെ പിന്തിരിപ്പിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. പിന്തിരിപ്പിക്കുന്നതിനു പകരം ജോലിക്കാര്‍ തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പണം ഏര്‍പ്പാടാക്കാനും അവരാണ് മുന്നിലുണ്ടായിരുന്നത്. നോറ പറഞ്ഞു. 1999 മുതല്‍ ഗാംബ്ലിംഗില്‍ അഡിക്റ്റായിരുന്നു താനെന്നും അവര്‍ വെളിപ്പെടുത്തി. കേസില്‍ കോടതിയില്‍ വാദം തുടരുകയാണ്.

English summary
Ritz Casino Card table Oman lady losing 2 million pound
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X