ദമ്പതികൾ 30 പേരെ കൊന്നു തിന്നു; അതും 18 വർഷം കൊണ്ട്, വീട്ടിൽ നിന്നും കണ്ടെടുത്തത് ഉപ്പിലിട്ട ശരീരം!
മോസ്ക്കോ: മനുഷ്യൻ മനുഷ്യനെ കൊന്ന് തിന്നുന്ന അവസ്ഥയിലെത്തി. സാധാരണ നരഭോജികൾ മനുഷ്യരെ തിന്നാറുണ്ടെന്ന് പറയാറുണ്ടെങ്കിലും റഷ്യയിൽ ദമ്പതികളാണ് ഇങ്ങനെ മനുഷ്യ മാംസം ഭക്ഷിച്ച് ജീവിക്കുന്നത്. പിടിക്കപ്പെട്ട് കാലങ്ങളായെങ്കിലും സോഷ്യൽ മീഡിയയിൽ ഇന്നും ഈ ദമ്പതിമാരുടെ കഥ വൈറലാണ്. മയ്കി കിടത്തിയാണ് ദമ്പതിമാർ മനുഷ്യരെ കൊല്ലുന്നത്.
നതാലി ബക്ഷീവയും 35 കാരനായ ഭർത്താവ് ദിമിത്രി ബക്ഷീവയും ചേർന്നാണ് ഈ ക്രൂര കൃത്യം നടത്തുന്നത്. പതിനെട്ട് വർഷ്തിനിടയിൽ മുപ്പതോളം പേരെയാണ് ഇവർ കൊന്നത്. ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ലോകത്തിലെ തന്നെ എറ്റവും വലിയ കൊലയാളികളായിരിക്കും ഈ ദമ്പതികളെന്ന് പോലീസ് പറയുന്നു. 1990 മുതലാണ് ഇവർ ഈ ക്രൂരത തുടങ്ങിയത്.

ഉപ്പിലിട്ട മനുഷ്യ ശരീരം
ദമ്പതികളുടെ വീട്ടിൽ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീര ഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.

ക്രസ് നൊദാർ മേഖലയിൽ
റഷ്യയിലെ ക്രസ് നൊദാർ മേഖലയിൽ നിന്നാണ് നതാലിയ ബക്ഷീവയെയും 35 കാരനായ ഭർത്താവ് ദിമിത്രി ബക്ഷീവയെയും പോലീസ് അറസ്റ്റ് ചെയ്തത്.

ചതിച്ചത് മൊബൈൽ ഫോൺ
ഇത് ലോകം അറിയാൻ കാരണം മൊബൈൽ ഫോൺ ആണ്. റോഡിൽ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈൽ ഭോണിൽ നിന്നാണ് മനുഷ്യരെ കൊന്നു തിന്നുന്ന ഫോട്ടോയും വീഡിയോയും ലഭിച്ചത്.

ഫോൺ പോലീസിനെ ഏൽപ്പിച്ചു
വീണ് കിട്ടിയ ഫോണിൽ നിന്ന് മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയ വഴിയാത്രക്കാരൻ അപ്പോൾ തന്നെ ഫോൺ പോലീസിനെ ഏൽപ്പിക്കുകായയിരുന്നു.

ക്രൂരമായ സെൽഫികൾ
വെട്ടിമാറ്റിയ മനുഷ്യശീരം വായിൽ വച്ചുള്ള സെൽഫികളും മറ്റും ഫോണിൽ നിന്ന് ലഭിച്ചു. ഇതിലൂടെയാണ് ഇവരുടെ ക്രൂരത വെളിവായത്.












Click it and Unblock the Notifications