അവസാന നിമിഷം തീരുമാനം മാറ്റി; സൗദി കിരീടവകാശി ഇന്ത്യയില്‍ എത്തില്ല, കാരണം ഇതാണ്
റിയാദ്: സൗദി അറേബ്യയുടെ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിക്കുന്ന തിയ്യതി മാറ്റി. അവസാന നിമിഷമാണ് ഇത് സംബന്ധിച്ച് ചില മാറ്റങ്ങളുണ്ടായത്. നവംബര്‍ 14ന് ഇന്ത്യയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ എത്താനാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പാകിസ്താന് സന്ദര്‍ശിക്കാനുള്ള തീരുമാനവും മാറ്റിയിട്ടുണ്ട്. പാകിസ്താന് വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിന്‍ സല്മാന് ഇന്തോനേഷ്യയില്‍ വച്ച് ചര്‍ച്ച നടത്തിയേക്കും. വിശദവിവരങ്ങള്‍ ഇങ്ങനെ...

നവംബര്‍ 14ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. ഏതാനും മണിക്കൂറുകള്‍ മാത്രമേ അദ്ദേഹം ഡല്ഹിയിലുണ്ടാകൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി വേഗം മടങ്ങുമെന്നുമായിരുന്നു വിവരം. എന്നാല്‍ ഈ സന്ദര്‍ശനം ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്തോനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യയിലെത്തുക എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയിലെ ബാലിയിലാണ് ഇത്തവണ ജി-20 ഉച്ചകോടി നടക്കുന്നത്. ലോകത്തെ പ്രധാന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ഇന്ത്യയും പാകിസ്താനും സൗദി അറേബ്യയുമെല്ലാം ഇതില്‍ പങ്കെടുക്കുന്നുണ്ട്.

മുഹമ്മദ് ബിന്‍ സല്മാന് ഇന്തോനേഷ്യയിലെ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കും. 15-16 തിയ്യതികളില്‍ ബാലിയിലാണ് ലോക നേതാക്കളുടെ സമ്മേളനം. ഇവിടേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യയിലും പാകിസ്താനിലും ബിന്‍ സല്മാന് സന്ദര്‍ശിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. യാത്രാ ക്രമീകരണങ്ങളില്‍ വന്ന മാറ്റമാണ് ഇന്ത്യാ സന്ദര്‍ശനം മാറ്റിയതത്രെ.

അടുത്തിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അദ്ദേഹം ബിന്‍ സല്മാന് കൈമാറുകയുണ്ടായി. സൗദിയുടെ ദേശീയ ദിനത്തിന് ആശംസ അറിയിച്ചും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചുമായിരുന്നു കത്ത്. ഈ ക്ഷണം സ്വീകരിച്ചാണ് ബിന്‍ സല്മാന് ഇന്ത്യയിലെത്തേണ്ടിയിരുന്നത്.

പുതിയ സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിയെങ്കിലും വൈകാതെ മറ്റൊരു തിയ്യതിയില്‍ അദ്ദേഹം ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. ഇന്ത്യയും പാകിസ്താനും സന്ദര്‍ശിക്കാതെ ബിന്‍ സല്മാന് നേരെ ഇന്തോനേഷ്യയിലേക്ക് പോകുകയും തിരിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. മറ്റൊരു തിയ്യതിയില്‍ ഈ രണ്ടു രാജ്യങ്ങളും സന്ദര്‍ശിക്കുമെന്നുമാണ് പുതിയ വാര്‍ത്തകള്‍.

ഇന്ത്യയിലെത്തുന്ന വേളയില്‍ സൗദി അറേബ്യന്‍ കിരീടവകാശി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന സൂചനകളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും ഊര്‍ജ രംഗത്ത് വലിയ സഹകരണത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്ന് ബിന്‍ സല്മാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ വരുന്ന സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,

സൗദിയുടെ സാമ്പത്തിക സഹായത്തോടെയാണ് പാകിസ്താന് മുന്നോട്ട് പോകുന്നത്. ബിന്‍ സല്മാന് എത്തുമ്പോള്‍ കൂടുതല്‍ സഹായം ലഭിക്കുമെന്നും പാകിസ്താന് പ്രതീക്ഷിച്ചിരുന്നു. അടുത്തിടെ ചൈനയും സൗദിയും പ്രഖ്യാപിച്ച സാമ്പത്തിക സഹായം പാകിസ്താന് വലിയ പ്രതീക്ഷയായിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന പാകിസ്താന് കൂടുതല്‍ സഹായം വിദേശരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
-
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications