Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനും ചൈനയും ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന് ട്രംപ്; ഇന്ത്യ ആശങ്കപ്പെടണം, കാരണം?

ന്യൂയോർക്ക്: പാകിസ്ഥാനും ചൈനയും ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന നിർണായക പരാമർശവുമായി ഡൊണാൾഡ് ട്രംപ്. ആഗോള ആണവ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് പാകിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സജീവമായി ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചത്. സിബിഎസിന്റെ 60 മിനിറ്റ്സ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്.

മൂന്ന് പതിറ്റാണ്ടിലേറെയായി നിർത്തിവെച്ച ആണവ പരീക്ഷണ പരിപാടി യുണൈറ്റഡ് സ്‌റ്റേറ്റ്സ് പുനരാരംഭിക്കണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങൾ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. മറുവശത്ത് പാകിസ്ഥാനെയും ചൈനയെയും മേഖലയിൽ ഒരുപോലെ എതിരിടുന്ന ഇന്ത്യയ്ക്ക് ആവട്ടെ ഈ വാർത്തകൾ ആശങ്കയുടെ വിത്തുകൾ പാകുന്നതുമാണ്.

trumpandnuke

എന്നാൽ, വരാനിരിക്കുന്ന പരീക്ഷണങ്ങളിൽ ആണവ സ്ഫോടനങ്ങൾ ഉൾപ്പെടില്ലെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ തുടരുമ്പോൾ, യുണൈറ്റഡ് സ്‌റ്റേറ്റ്സ് വർഷങ്ങളായി അതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു.

യുഎസിനും ഇത് പിന്തുടരേണ്ട സമയമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'റഷ്യയും ചൈനയും പരീക്ഷണം നടത്തുന്നു, പക്ഷേ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മൾ ഒരു തുറന്ന സമൂഹമാണ്. നമ്മൾ വ്യത്യസ്‌തരാണ്. നമ്മൾ അതിനെക്കുറിച്ച് സംസാരിക്കുന്നു. അതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്, കാരണം അല്ലെങ്കിൽ നിങ്ങൾ അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യും. അതിനെക്കുറിച്ച് എഴുതാൻ അവിടെ അവർക്ക് റിപ്പോർട്ടർമാരില്ല' ട്രംപ് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'അവർ പരീക്ഷിക്കുന്നതുകൊണ്ടും മറ്റുള്ളവർ പരീക്ഷിക്കുന്നതുകൊണ്ടും നമ്മൾ പരീക്ഷണം നടത്തും. തീർച്ചയായും ഉത്തരകൊറിയ പരീക്ഷണം നടത്തുന്നുണ്ട്. പാകിസ്ഥാനും പരീക്ഷണം നടത്തുന്നുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രാജ്യങ്ങൾ എവിടെയാണ് തങ്ങളുടെ പരീക്ഷണങ്ങൾ നടത്തുന്നത് എന്ന് യുഎസിന് കൃത്യമായി അറിയില്ലെന്ന് ട്രംപ് പറഞ്ഞു. തെളിവുകളുണ്ടെന്ന് അദ്ദേഹം വാദിച്ചു.

'ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് കൃത്യമായി എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത രീതിയിൽ ഭൂമിക്കടിയിൽ അവർ പരീക്ഷണം നടത്തി വരികയാണ്. ഒരു ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെടുക. അവർ പരീക്ഷണം നടത്തുന്നു, നമ്മൾ നടത്തുന്നില്ല. ഇനി നമ്മളും പരീക്ഷണം നടത്തണം," ട്രംപ് അഭിപ്രായപ്പെട്ടു.

റഷ്യയുടെ പോസിഡോൺ അന്തർവാഹിനി ഡ്രോൺ ഉൾപ്പെടെയുള്ള നൂതന ആണവ ശേഷിയുള്ള സംവിധാനങ്ങളുടെ പരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ആണവ സ്ഫോടനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ഭരണകൂടത്തിന്റെ പരിഗണനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്.

'അവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ കാണണം. ഞാൻ പരീക്ഷണത്തെക്കുറിച്ച് പറയുന്നത് റഷ്യ ഒരു പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതുകൊണ്ടാണ്. നിങ്ങൾ ശ്രദ്ധിച്ചാൽ ഉത്തരകൊറിയ നിരന്തരം പരീക്ഷണം നടത്തുന്നുണ്ടെന്ന് കാണാം. മറ്റ് രാജ്യങ്ങളും പരീക്ഷണം നടത്തുന്നു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യം നമ്മളാണ്. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' ട്രംപ് പറഞ്ഞു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിന് കാര്യമായ ആണവ മേയ്‌ക്കോയ്‌മയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ നമുക്കുണ്ട്' ട്രംപ് പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ആണവ നിരായുധീകരണത്തെക്കുറിച്ച് മുമ്പ് ചർച്ച ചെയ്‌തിട്ടുണ്ടെന്നും, എന്നാൽ ആഗോള ആണവ മുന്നേറ്റങ്ങൾക്കിടയിൽ തയ്യാറെടുപ്പിന്റെ ആവശ്യകതയും ട്രംപ് ഊന്നിപ്പറഞ്ഞു.

ട്രംപിന്റെ പ്രസ്‌താവനകൾ നയതന്ത്രപരമായ പ്രതികരണങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ആണവായുധങ്ങളുള്ള രാജ്യങ്ങളിൽ നിന്ന്. പാകിസ്ഥാനും മറ്റ് രാജ്യങ്ങളും പരീക്ഷണങ്ങൾ നടത്തുന്നു എന്ന അദ്ദേഹത്തിന്റെ വാദം ആണവ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ സൂക്ഷ്‌മപരിശോധനയ്ക്കും ഇടയാക്കും. മാത്രമല്ല യുഎസ് വീണ്ടും പരീക്ഷണങ്ങളിലേക്ക് തിരിയുന്നത് ആഗോള ആയുധ നിയന്ത്രണ കരാറുകൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ ആശങ്ക എന്ത്?

മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നു എന്നാണ് ട്രംപ് അതേ അഭിമുഖത്തിൽ പറഞ്ഞത്. വ്യാപാരവും തീരുവകളും ഉപയോഗിച്ച് അത് താൻ തടഞ്ഞുവെന്നും ട്രംപ് തന്റെ അവകാശവാദം ആവർത്തിച്ചു. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ വാക്കുകൾ ശരിവച്ച് കൊണ്ട് ചൈനയും പാകിസ്ഥാനും ആണവായുധങ്ങൾ പരീക്ഷിക്കുകയാണെങ്കിൽ, അത് ഇന്ത്യയുടെ സ്ഥിതി കൂടുതൽ അസ്ഥിരമാക്കും. കാരണം, ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയം പിന്തുടരുക മാത്രമല്ല, 1998 മുതൽ ഒരു ആണവ പരീക്ഷണവും നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

2025ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 180 ആയി കണക്കാക്കപ്പെടുന്നു, ഇത് ചൈനയുടെ വർധിച്ചുവരുന്ന 600 ആണവായുധ ശേഖരത്തേക്കാൾ (2030 ആകുമ്പോഴേക്കും 1000 ആകുമെന്ന് പ്രതീക്ഷിക്കുന്നു) ഏറെ പിന്നിലാണ്, മറുവശത്ത് പാകിസ്ഥാന്റെ 170 എണ്ണത്തിൽ നിന്ന് അധികം അകലെ അല്ല താനും. ഇത് തന്നെയാണ് പ്രധാനമായും ഉയരുന്ന ആശങ്ക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+