തുര്‍ക്കിയില്‍ ഭൂചലനം, 35 പേര്‍ക്ക് പരിക്ക്; 70 ഓളം തുടര്‍ചലനങ്ങള്‍
ഇസ്താംബുള്‍: വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളില്‍ നിന്ന് 170 കിലോമീറ്റര്‍ (105 മൈല്‍) കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. യു എസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത് എന്ന് അറിയിച്ചു.
എന്നാല്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നും സമീപത്തെ മറ്റ് നഗരങ്ങളിലും ഭൂചലനം ഉണ്ടായെങ്കിലും അതിന്റെ പ്രഭവകേന്ദ്രം ഡ്യൂസ്സ് പ്രവിശ്യയിലെ ഗോല്‍യാക്ക ജില്ലയിലാണെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു. വലിയ ശബ്ദവും വിറയലും കേട്ടാണ് തങ്ങള്‍ ഉണര്‍ന്നത് എന്ന് ഡ്യൂസ്സ് നിവാസിയായ ഫാത്മ കോളക് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

പരിഭ്രാന്തരായി തങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു എന്നും ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുറത്താണ് കഴിയുന്നത് എന്നും ഫാത്മ പറഞ്ഞു. ഭൂകമ്പത്തില്‍ ഡ്യൂസ്സെയില് 32 പേര്‍ക്കും ഇസ്താംബൂളില്‍ ഒരാള്‍ക്കും സമീപ പ്രവിശ്യകളായ ബോലു, സോന്‍ഗുല്‍ഡാക്കില്‍ എന്നിവടങ്ങളിലായി ഓരോരുത്തര്‍ക്കും പരിക്കേറ്റതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിന്‍ കോക്ക ട്വീറ്റ് ചെയ്തു.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായി ബാല്‍ക്കണിയില്‍ നിന്ന് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗോല്‍യാക്ക സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു പറഞ്ഞു. ഭൂകമ്പത്തിന് ശേഷം 70 ഓളം തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡ്യൂസ്, സക്കറിയ പ്രവിശ്യകളില്‍ സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ അപകടത്തില്‍ കൂടുതല്‍ നാശനഷ്ടം കാണിക്കുന്ന ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പരിശോധന തുടരുകയാണെന്ന് സുലൈമാന്‍ സോയ്ലു പറഞ്ഞു. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. ഡ്യൂസെയില്‍ 1999ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. അന്ന് ഇസ്താംബൂളില്‍ 1000 പേര് ഉള്‍പ്പെടെ 17,000-ത്തിലധികം പേരാണ് മരിച്ചത്.
സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം അനുവദിച്ചതിനാല്‍ വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020 ജനുവരിയില്‍ ഇലാസിഗില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 40-ലധികം പേര് മരിച്ചിരുന്നു. അതേവര്‍ഷം നവംബറില്‍, ഈജിയന്‍ കടലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 114 പേര് കൊല്ലപ്പെടുകയും 1000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications