വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം; പരിയാരത്ത് നഴ്സിങ് അസിസ്റ്റ്ന്റ് മരിച്ചു
തളിപ്പറമ്പ്: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നഴ്സിങ് അസിസ്റ്റ്ന്റ് മരണമടഞ്ഞു. വിഷം കഴിച്ചു ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ജന്മദേശമായ നടാലിലെ കോണ്‍ഗ്രസ് രക്തസാക്ഷി കല്ലാടന്‍ ചന്ദ്രന്റെ മകളാണ് കല്ലാടന്‍ ബീന.
നാലുപതിറ്റാണ്ടു മുന്‍പാണ് കെ.പി.സി. സി അധ്യക്ഷന്‍ കെ.സുധാകരന്റെ അടുത്ത അനുയായിയും അംഗരക്ഷകനുമായ കല്ലാടന്‍ ചന്ദ്രന് നടാല്‍ പാലത്തിനടുത്തെ കണ്ടല്‍ക്കാടുകള്‍ക്കിടെയില്‍ മീന്‍പീടിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ബീന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്സിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യെ കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച്ച രാവിലെയാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ച അന്നുമുതല്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ബീന. മെഡിക്കല്‍ കോളേജിലെ ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഇരയാണ് ബീനയെന്ന് എന്‍.ജി.ഒ അസോസിയേഷന് പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും ആരോപിച്ചിരുന്നു. രമേശനാണ് ഭര്‍ത്താവ്. ഏക മകൻ ആദര്‍ശ്.
അതേസമയം, നടാല്‍ സ്വദേശിനി കല്ലാടന്‍ ബീന സര്‍ക്കാര്‍ സമീപനത്തിന്റെ രക്തസാക്ഷിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്ജു ആരോപിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ജീവനക്കാര്‍ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കൃത്യമായി ശമ്പളം നല്‍കാതെയും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയും ജീവനക്കാരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
2018 ല്‍ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം മുടങ്ങിയിരിക്കുകയാണ്. താഴേത്തട്ടിലെ ജീവനക്കാരുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ഓരോ മാസവും ശമ്പളത്തിന് സമരം ചെയ്യേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാലു വര്‍ഷമായി 12 ശതമാനം ഡിഎ യോ ആനുപാതികമായ ശമ്പള വര്‍ധനവോ ഇല്ല.
പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ സംഘടനകള്‍ പല തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.യു ഡി എഫ് ഭരണ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജിനോടുള്ള നിഷേധാത്മക സമീപനം തിരുത്തിയില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം ഈ വിഷയത്തില്‍ ഉണ്ടാകുമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പൂര്‍ണ പിന്തുണ നല്‍കുമെന്നും മാര്ട്ടിന് ജോര്‍ജ്ജ് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications