'കണ്ണൂര്‍ കലക്ടര്‍ സിപിഎമ്മിന്റെ ചട്ടുകമായി മാറി';നിൽപ് സമരവുമായി ബിജെപി
കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പാസ് അനുവദിക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് ആരോപിച്ചു. ജില്ലാ കലക്ടറുടെ പക്ഷപാതപരമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹരിദാസ്. എല്ലാവര്ക്കും തുല്യ നീതി ലഭ്യമാക്കേണ്ട കലക്ടര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണെന്നും ഹരിദാസ് കുറ്റപ്പെടുത്തി.

തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രാഷ്ട്രീയപരമായാണ് പ്രവര്‍ത്തിക്കുന്നത്. കളളക്കടത്തുകാര്‍ക്കും കൊളളക്കാര്‍ക്കും കൊലക്കേസ് പ്രതികള്‍ക്കും പാസ് നല്‍കുകയാണ്. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ്സ് നിഷേധിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെകട്ടറിമാര്‍ സിപിഎം നേതാക്കള്‍ കൊടുക്കുന്ന ലീസ്റ്റ് അനുസരിച്ച് സ്വന്തം അധികാരം ഉപയോഗപ്പെടുത്തി പഞ്ചായത്തിന് പൂറത്തുള്ളവര്‍ക്ക് പാസ് കൊടുക്കുകയുമാണ്.
ഇതിന്റെ ഫലമായാണ് തലശ്ശേരി ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി ചൊക്ലി പഞ്ചായത്ത് സ്വദേശിയായ സിപിഎം-ഡിവൈഎഫിഐ പ്രവര്ത്തകന് പാസ് നല്‍കുകയും ആ പാസ് ഉപയോഗിച്ച് എട്ടുകിലോ കഞ്ചാവ് കടത്തുകയും ചെയ്തത്. ഇതിനിടയില്‍ ഇയാള്‍ പോലീസ് പിടിയിലായി. ജില്ലയില്ലെ പല പഞ്ചായത്തുകളിലും, മുന്‍സിപ്പാലിറ്റികളിലും കലക്ടറുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഐആര്‍പിസിയൂടെ പേരില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കിയിട്ടുള്ളത്.
ജില്ലയില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമെ സന്നദ്ധ സേവന പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ വെന്ന സിപിഎമ്മിന്റെ തീരുമാനത്തിന് ഭരണകൂടം സഹായം നല്‍കുകയാണ്. ജില്ലാ കലക്ടറോട് പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല. ജില്ലാ കലക്ടര്‍ സിപിഎം ജില്ലാ സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുകയാണ്. ഐആര്‍പിസിയെ റിലീഫ് സംഘടനയായി പ്രഖ്യാപിച്ചു.
കാലങ്ങളായി സേവന രംഗത്ത് മുന്‍പന്തിയിലുള്ള സേവാഭാരതിയെ പരിഗണിച്ചില്ല. സിപിഎം ജില്ലാസെക്രട്ടറി പറയുന്നതു പോലെ പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ അന്ധത ബാധിച്ച കലക്ടര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ബിജെപിക്കാര്‍ക്ക് പാസ് ലഭിക്കാന്‍ പോലീസ് വെരിഫിക്കേഷന് വേണമെന്നാണ് കലക്ടറും പോലീസും പറയുന്നു. കഞ്ചാവ് വില്‍പ്പനക്കാരനായ ഡിവൈഎഫ്ഐക്കാരനും കൊലക്കേസ് പ്രതിയായ ഐആര്‍പിസി ചെയര്‍മാനും ഒരു വാരിഫിക്കേഷനും ഇല്ലാതെ പാസ് നല്‍കുയാണെന്നും ഹരിദാസ് പറഞ്ഞു.
ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കാനും സേവാഭാരതിയെയും റിലീഫ് സംഘടനയായി പ്രഖ്യാപിക്കാന്‍ തയ്യാറാവുകയും വേണം. പാസ് നല്കാന് അധികൃതര്‍ തയ്യാറായില്ലെങ്കിലും ബിജെപിയും പോഷക സംഘടനകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറള്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ യു.ടി. ജയന്തന്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി, സെക്രട്ടറി അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. രതീഷ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് സി.സി. രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications