പഴയങ്ങാടി ശ്രീ പോര്‍ക്കലി സ്റ്റീല്‍സിനു മുന്പില് നടത്തിവന്ന സിഐടിയു സമരം ഒത്തുതീര്‍ന്നു
പഴയങ്ങാടി: പഴയങ്ങാടി സ്റ്റീല്‍ പോര്‍ക്കലി സ്റ്റീല്‍സിനു മുന്പില് സി. ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴില്‍ അവകാശത്തിനായി ചുമട്ടു തൊഴിലാളികള്‍ നടത്തിവന്ന സമരത്തിന് കോടതിയില്‍നിന്നും അനുകൂല വിധി. കഴിഞ്ഞ 268-ദിവസമായി തൊഴിലാളികള്‍ നടത്തിവരുന്ന സമരമാണ് കോടതിവിധിയുടെയും ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ അവസാനിച്ചത്.
മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ടു ഉടമയുമായുണ്ടായിരുന്ന തര്‍ക്കമാണ് മാസങ്ങള്‍ നീണ്ട സമരത്തിലേക്ക് സി. ഐ.ടി.യുവിനെ നയിച്ചത്. പഴയങ്ങാടിയിലെ ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു തൊഴില്‍ ഉടമ മറ്റു പ്രദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവന്ന് കയറ്റിറക്കു നടത്തിയതായിരുന്നു പ്രശ്നത്തിന് തുടക്കമിട്ടത. സ്ഥാപനം തുടങ്ങുമ്പോള്‍ തന്നെ പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് ഉടമ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഇതില്‍ നിന്നും വ്യതിചലിച്ചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെയും തൊഴില്കാര്ഡില്ലാത്തവരെയും കൊണ്ടുവന്ന് ഉടമ ലോഡിങ് നടത്തുന്നുവെന്നായിരുന്നു തദ്ദേശിയ തൊഴിലാളികളുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ സി. ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. പൊലിസും ലേബര്‍ വകുപ്പംു വിഷയത്തില്‍ ഇടപെട്ടുവെങ്കിലും പ്രശ്്നപരിഹാരമുണ്ടായില്ല.താന്‍ സ്ഥാപനം അടച്ചുപൂട്ടുമെന്ന് തൊഴില്‍ ഉടമ പറഞ്ഞതോടെ വിഷയം സംസ്ഥാനമാകെ ചര്‍ച്ചയാവുകയും ചെയ്തു. ഒടുവില്‍ തൊഴിലാളികള്‍ സ്ഥാപനത്തിന് മുന്പില് അനിശ്ചിത കാലസമരമാരംഭിക്കുകയായിരുന്നു.
ഓരോ ദിവസം രണ്ടു തൊഴിലാളികള്‍ വീതമാണ് സ്ഥാപനത്തിന്റെ മുന്പില് കുത്തിയിരുപ്പ് സമരം നടത്തിയത്. സമരം അതിരൂക്ഷമായി തുര്ന്നതിനെ തുടര്ന്ന്സമരത്തിനെപുന്തുണച്ചുകൊണ്ട് ഇതര ട്രേഡ് യൂനിയനുകളും രംഗത്തിറങ്ങി. തൊഴില്‍ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതിനിട തൊഴിലാളികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ലേബര്ഓഫിസറോട് വിഷയം പഠിച്ചു തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് അനുവദിച്ച തൊഴില്‍ കാര്‍ഡുള്ളവരെ മാത്രമെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന തീരുമാനവുമുണ്ടായി. ഇതുപ്രകാരം ഇതരസംസ്ഥാന തൊഴിലാളികള്‍ കയറ്റിറക്ക് നടത്തുന്നത് തടഞ്ഞിരുന്നു. വിധി തൊഴിലാളികള്‍ക്ക് അനുകൂലമായതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചുവെന്ന് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് വേണ്ടി അഡ്വ. ഐ.വി പ്രമോദ് കോടതിയില്‍ ഹാജരായി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications