സിബിഐ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയുടെ 56 ലക്ഷം തട്ടിയെടുത്തുവെന്ന പരാതി: കേസെടുത്തു
തളിപറമ്പ്: മുംബൈ പൊലിസായും സി.ബി.ഐ. ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിള്‍ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിന്റെ (64) പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ കേസെടുത്തത്.
ഇന്ത്യന്‍ സെക്യൂരിറ്റി ആക്റ്റ് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. ഗണേഷ് കുമാര്‍ മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിച്ചതായാണ് പരാതി. പ്രതികളുടെ പഞ്ചാബ് നാഷനല്‍ ബാങ്കിലേക്കാണ് ഇത്രയും തുക ട്രാന്‍സ്ഫര്‍ ചെയ്തത്.

ഗണേഷ് കുമാറിന്റെ പേരില്‍ മൊബൈല്‍ സിം കാര്‍ഡ് എടുത്തയാള്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്തതിന്റെ അന്വേഷണത്തിലാണെന്നും കേസില്‍ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ് കുമാര്‍ പരാതിയില്‍ പറയുന്നത്. ഇതിനിടെ വാട്സ്ആപ്പില്‍ ക്രിപ്റ്റോകറന്‍സി ട്രേഡിങ് നടത്തിയാല്‍ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്ന മെസ്സേജ് കണ്ട് താല്പര്യം പ്രകടിപ്പിച്ച ചക്കരക്കല്‍ സ്വദേശിയായ യുവാവിന് അയ്യായിരം രൂപ നഷ്ടമായെന്ന പരാതിയില്‍ സൈബര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഒരു അജ്ഞാത നമ്പറില്‍ നിന്നും യുവാവിന്റെ വാട്സ്ആപ്പിലേക്ക് ക്രിപ്റ്റോകറന്‍സി ട്രേഡിങ് നടത്തിയാല്‍ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്നുള്ള മെസ്സേജ് വരികയായിരുന്നു. ഇതില്‍ താല്പര്യം പ്രകടിപ്പിച്ച് യുവാവ് എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ 2000 രൂപ നിക്ഷേപിച്ചാല്‍ 5000 ലഭിക്കുമെന്നും 5000 രൂപ നിക്ഷേപിച്ചാല്‍ 15000 ലഭിക്കുമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. അവര്‍ പറയുന്ന അക്കൌണ്ടിലേക്ക് പണം അയച്ചു കൊടുത്താല്‍ മതിയെന്നും ആ പൈസ കൊണ്ട് അവര്‍ ട്രേഡിങ് നടത്തി ലാഭം യുവാവിന്റെ അക്കൌണ്ടിലേക്ക് അയച്ചു തരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
പിന്നീട് അവര്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കുന്നതിനുവേണ്ടി മറ്റുള്ളവര്‍ പണം നിക്ഷേപിച്ച് ക്രിപ്റ്റോകറന്‍സി ട്രേഡിങ് നടത്തിയതിന്റെയും പണം അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ആയതിന്റെയും വ്യാജ മെസ്സേജിന്റെ സ്ക്രീന്‍ഷോട്ട് വാട്സാപ്പിലേക്ക് അയച്ചു കൊടുക്കുയും അതൊക്കെ മറ്റുള്ളവര്‍ ക്രിപ്റ്റോ കറന്‍സി ട്രേഡിങ് ചെയ്ത് ലാഭം കിട്ടിയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് അവര്‍ പറഞ്ഞതു പ്രകാരം അക്കൌണ്ടിലേക്ക് 2000 രൂപ അയച്ചു കൊടുത്തു.
ഉടന്‍ തന്നെ അവര്‍ യുവാവിനെ കോണ്ടാക്ട് ചെയ്ത് 2000 രൂപയുടെ സ്കീം കഴിഞ്ഞെന്നും 5000 രൂപയുടെ സ്കീം ആണ് ഉള്ളതെന്നും പറഞ്ഞു. 3000 രൂപകൂടി അയച്ചാല്‍ 5000 രൂപയുടെ സ്കീമില്‍ ട്രേഡിങ് നടത്താം എന്ന് അറിയിച്ചതോടെ യുവാവിനെ കൊണ്ട് വീണ്ടും 3000 രൂപ തട്ടിപ്പുകാരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിപ്പിച്ചു. 20 മിനിറ്റിനു ശേഷം ലാഭം 15000 രൂപ ആയി എന്നും അത് പിന് വലിക്കണമെങ്കില്‍ ജിഎസ്ടി അടക്കാന്‍ ആവശ്യപ്പെടുകയും ചെയതു . ജി എസ് ടി അടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഇതൊരു ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് യുവാവിന് മനസിലാകുന്നത്. തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് അജ്ഞാത നമ്പറില്‍ നിന്ന് ഇതുപോലെയുള്ള മെസ്സേജുകള്‍ വരികയാണെങ്കില്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെപ്പറ്റി ചോദിക്കുകയോ ചെയ്യരുത്. ഇത്തരക്കാരുടെ വലയില്‍ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക. പല മോഹ വാഗ്ദാനങ്ങളും നല്കി വലയില്‍ വീഴ്ത്താന്‍ അവര്‍ പരമാവധി ശ്രമിക്കും. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെകില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 ല്‍ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications