കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു: പയ്യന്നൂരിൽ ജിംനേഷ്യത്തിൻ്റെ ലൈസൻസ് റദ്ദാക്കി
പയ്യന്നൂര്‍: കണ്ണൂർ ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരം കടന്ന പശ്ചാത്തലത്തിൽ പൊലിസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ നഗരത്തിലും പരിസരങ്ങളിലും പോലിസ് പരിശോധ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പയ്യന്നൂരില്‍വ്യാപക പരിശോധന നടത്തി. നഗരസഭാ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച പയ്യന്നൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ ജിംനേഷ്യത്തിനെതിരേ നടപടി സ്വീകരിച്ചു. നിയമ ലംഘനത്തിന് പിഴ ഈടാക്കുകയും ലൈസന്‍സ് താത്കാലികമായി റദ്ദാക്കുകയും ചെയ്തു.
സിനിമാ തിയേറ്റര്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യം, സ്പോര്‍ട്‌സ് കോംപ്ലക്സ്, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാര്‍ എന്നീ സ്ഥാപനങ്ങള്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിനോടൊപ്പം നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലും പരിശോധനയുണ്ട്. വാഹനങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങളും നഗരത്തിലേക്ക് എത്തുന്നതിന്റെ ആവശ്യവും പോലിസ് രേഖപ്പെടുത്തുന്നുണ്ട്. പൊതുജനം ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടാകുമെന്നും പോലിസ് വ്യക്തമാക്കി.

പൊതുജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് എസ്.പി അറിയിച്ചു. അതേസമയം, ജില്ലാ അതിര്‍ത്തികളിലും പോലിസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കാസര്‍കോട്-കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ മലയോര ഹൈവേ കടന്നുപോകുന്ന പുതിയ പാലത്തിന് ഇരുവശത്തും, ഒളവറ പാലത്തിന് സമീപത്തുമാണ് പരിശോധന ശക്തമാക്കിയത്. കാസര്‍കോട് ഭാഗത്ത് ചിറ്റാരിക്കാല്‍ പോലിസും കണ്ണൂര്‍ അതിര്‍ത്തിയില്‍ ചെറുപുഴ പോലിസും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ചെറുപുഴ-പുളിങ്ങോം റൂട്ടില്‍ ഓടുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
ഇതിനിടെ കണ്ണൂർ നഗരത്തിൽ കൊ വിഡ്നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ ടി.വി സുഭാഷും സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോയും നടത്തി വരുന്ന പരിശോധന തുടരുകയാണ്.നഗരത്തിലേക്കുള്ള അനിയന്ത്രിത ജനപ്രവാഹം തടയുന്നതിനായി ഇടറോഡുകൾ അടച്ചു മെയിൻ റോഡുകളിൽ അഞ്ചു കിലോമീറ്റർ വ്യത്യാസത്തിൽ പൊലിസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാത്തവരെ നഗരത്തിലേക്ക് കടത്തിവിടുന്നില്ല. കൊ വിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്.ഇതിനിടെ
കൊവിഡ് പശ്ചാത്തലത്തില്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. കേസുകള്‍ കൂടിവരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതില്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി/ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കലക്ടര്‍ (ജില്ലാ മജിട്രേറ്റ്) എന്നിവര്‍ക്കു മാത്രമാണ് ഈ ഉത്തരവുകള്‍ അതത് സാഹചര്യങ്ങളില്‍ ഇറക്കാനുള്ള അധികാരങ്ങള്‍ ഉള്ളത്. ബദല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications