Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്തിയുടെ ലഹരിയില്‍ അടിയുത്സവം, ഇതു മാവിലായിയിലെ അപൂര്‍വ്വ കാഴ്ച്ച

കണ്ണൂര്‍: ഭക്തിയുടെ ലഹരിയില്‍ അടിയുത്സവം നടക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മാവിലായി. ഇതു കാണാനായി കാടാച്ചിറ കച്ചേരി ഇല്ലത്തും മൂന്നാം പാലത്തെ നിലാഞ്ചിറയിലും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. മേടമാസത്തിലെ രണ്ടും നാലും തീയ്യതികളിലാണ് മാവിലാക്കാവില്‍ അടിയുത്സവം നടക്കുന്നത്. വിഷു ഉത്സവത്തിന്റെ ഭാഗമായാണ് ആരാധനാ മൂര്‍ത്തിയായ ദൈവത്താറീശ്വരനെ കെട്ടിയാടുന്നത്. അണ്ടലൂരിലേതുപോലെ അതി കഠിനവും ചിട്ടകളുമുള്ള വ്രതാനുഷ്ഠാനങ്ങളാണ് മാവിലായി ദേശക്കാരുമെടുക്കുന്നത്. മൂത്ത കൂര്‍വാട്, ഇളയ കൂര്‍വാട് എന്നറിയപ്പെടുന്ന കൈക്കോളന്‍മാരാണ് അടി കണ്ടത്തിലിറങ്ങുന്നത്.

ഉത്സവത്തിന് മുന്‍പെ തന്നെ ആഴ്ച്ചകളോളം ഇവര്‍ വ്രതമനുഷ്ഠിക്കും. പാല്‍ക്കഞ്ഞിയും പാനകവെള്ളവുമാണ് കഴിക്കുക. കുളിച്ചുടുത്ത് ഭക്ത്യാദരങ്ങളോടെയാണ് ഇവര്‍ അടിയുത്സവത്തിന് തയ്യാറെടുക്കുന്നത്. മൂത്ത കൂര്‍ വാടില്‍ പ്രായമുള്ളവരും ഇളയ കൂര്‍ വാടില്‍ചെറുവാല്യക്കാരുമാണ് അണിനിരക്കുക. ഇവരെ ചുമലിലേറ്റുകയും അകമ്പടി സേവിക്കുകയും ചെയ്യുന്ന അവകാശി കുടുംബങ്ങളിലെ തണ്ടും തടിയുമുള്ള വാല്യക്കാരും വ്രതമെടുക്കും.

knr-adiyulsavam

മാവിലായിക്കാവിലെ അടിയുത്സവത്തിന്റെ പിന്നിലുള്ള ഐതിഹ്യവും കൗതുകകരമാണ് വറുതിയുടെ കാലത്ത് കച്ചേരി ഇല്ലത്തെ തമ്പുരാന്‍ എറിഞ്ഞു നല്‍കിയ അവില്‍ കൂടിനായി സഹോദരങ്ങള്‍ തിക്കും തിരക്കുമുണ്ടാക്കുകയും അടിപിടി കൂടിയെന്നതുമാണ് ഐതിഹ്യം. ദൈവത്താറിശ്വരന്റെ സാന്നിധ്യത്തില്‍ നടന്ന തല്ലു കൂടലിന്റെ ഓര്‍മ്മ പുതുക്കലാണ് അടിയുത്സവമായി ആചരിക്കുന്നത്. മോച്ചേരി ഇടത്തിലെ വഴിയില്‍ വെച്ചും മൂന്നാം പാലം അരയാല്‍ത്തറ വയലിലും അവില്‍കൂടിനായി ദൈവത്താര്‍ എഴുന്നെള്ളുമ്പോള്‍ കൈക്കോളന്‍മാര്‍ തിക്കും തിരക്കിലുമേര്‍പ്പെടും.

കൈയ്യിലുള്ള വടികള്‍ കൊണ്ടു എഴുന്നെള്ളിപ്പിനായി കൊണ്ടുവരുന്ന ഓലക്കുടകള്‍ കുത്തിക്കീറിയെറിയും ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മേടം രണ്ടിന് കച്ചേരിക്കാവില്‍ അടി നടക്കുക. കച്ചേരിക്കാവില്‍ നിലത്ത് നിന്നും ചുമലില്‍ ഏറിയുമാണ് അടി നടക്കുന്നത്. എന്നാല്‍ നാലിന് മൂന്നാം പാലം നിലാഞ്ചിറയിലെത്തുമ്പോള്‍ അടിക്ക് വീര്യം കൂടും. ദൈവത്താര്‍ മാവിലാക്കാവിലെ നടപാഞ്ഞു കയറിയാല്‍ ഇരു വിഭാഗവും അടിയുത്സവത്തിനായി മൂന്നാം പാലം നിലാഞ്ചിറ വയലിലെത്തും ആര്‍പ്പുവിളികളോടെ ഇരുവിഭാഗക്കാരെയും പ്രോത്സാഹിപ്പിക്കുന്ന പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ അവകാശികളായ എന്തിനും പോന്നചെറു വാല്യക്കാര്‍ ഇവരെ ചുമലില്‍ ഏറ്റും.

പിന്നെ രണ്ട് റൗണ്ട് പൊരിഞ്ഞ അടിയാണ് നടക്കുക. അടിയേറ്റ പാടുകള്‍ ദേഹത്ത് രക്തവര്‍ണമായി തിണര്‍ത്തു നില്‍ക്കും പരസ്പരം കൂച്ചി പിടിച്ച് കീഴടക്കാനും ശ്രമിക്കും. മാവിലായി വലിയ വീട്ടിലെ കാരണവരെത്തി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതോടെയാണ് സന്ധ്യയോടെ തുടങ്ങുന്ന അടിയുത്സവം രാത്രി എട്ടുമണിയോടെ അവസാനിക്കുക. പണ്ടു കാലത്ത് വെളിച്ച കുറവുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഹൈലജന്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ രാത്രി പകലാക്കിയാണ് അടിയുത്സവം നടക്കുന്നത്.

ഇതിനു ശേഷം മാനത്ത് വര്‍ണപ്രപഞ്ചമൊരുക്കുന്ന വെടിക്കെട്ടും ആസ്വദിച്ചാണ് മാവിലായി ദേശത്തുള്ളവരും പുറമേ ക്കാരും ഒരൊറ്റ മനസോടെ ആര്‍പ്പുവിളികളോടെ അടി കണ്ടത്തില്‍ നിന്നും പിരിയുക. മാവിലായി കാവിലെ അടിയുത്സവം കാണാന്‍ ദൂരെ ദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്താറുണ്ട്. നാടിന്റെ ഹൃദയ തുടിപ്പായ അടിയുത്സവം അതിന്റെ തനിമയോടെ തന്നെ നിലനിര്‍ത്തുകയാണ് ഒരു ദേശം മുഴുവന്‍ 'ഓരോ വിഷുക്കാലത്തിനും ഇവര്‍ കാത്തു നില്‍ക്കുന്നത് ദൈവത്താരീശ്വരന്റെ എഴുന്നെള്ളിപ്പിനും അതിന്റെ ഭാഗമായി നടക്കുന്ന അടിയുത്സവത്തിന്റെ ആരവങ്ങള്‍ക്കുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+