കൊവിഡ് നിയമ ലംഘകരെ പിടികൂടാൻ മഫ്തി പോലീസും ക്യാമറയും: കണ്ണൂരിൽ നിലപാട് കർശനമാക്കി യതീഷ് ചന്ദ്ര!!
കണ്ണൂർ: കൊവിഡ് രോഗികൾ വർധിച്ചു വരുന്ന കണ്ണൂരിൽ മാസ്ക് ധരിക്കാതെയും സമൂഹ അകലം പാലിക്കാതെയും ഇടപെഴുകുന്നവരെ പൂട്ടാൻ മഫ്തി പോലീസ് രംഗത്ത്. ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധിയിലെ നഗരങ്ങളിലുമാണ് ലോക്ക് ഡൗൺ നിയമ ലംഘകരെ പൂട്ടാൻ പോലീസ് പുതിയ തന്ത്രവുമായി രംഗത്തിറങ്ങിയത്. നേരത്തെ കൊ വിഡ് നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ടി വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു.
വന്ദേഭാരത് ദൌത്യം: ഇന്ത്യൻ എംബസിക്കും എയർ ഇന്ത്യയ്ക്കുമെതിരെ പ്രവാസികൾ,ടിക്കറ്റ് ലഭിക്കുന്നില്ലെന്ന്
ഇളവുകൾ ദുരുപയോഗം ചെയ്താൽ നിയമം കൂടുതൽ കർക്കശമാക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും ജനമൈത്രി പോലീസിനെയും എസ് പി കളത്തിലിറക്കിയത്. ഇതുപ്രകാരം നഗരങ്ങളിൽ മഫ്തി പോലീസ് നിയമ ലംഘകരെ നിരീക്ഷിച്ചു വരികയാണ്. നി യമ ലംഘനം നടത്തിയവരെ കസ്റ്റഡിയിലെടുത്ത് കേസെടുക്കാനാണ് ഉത്തരവ്.
ഇതിനോടൊപ്പം ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കാത്തവരെ കുടുക്കാൻ കണ്ണൂരിൽ കാമറയുമായി പോലീസിന്റെ പ്രത്യേക സ്ക്വാഡ് ഇറങ്ങിയിട്ടുണ്ട്.സാമൂഹ്യ അകലം പാലിക്കാത്ത സ്ഥലങ്ങളിലാണ് സ്ക്വാഡുകൾ പരിശോധന നടത്തി വരുന്നത്. ജില്ലയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകല പാലിക്കാതെ ആളുകൾ എത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി തുടങ്ങിയത്. വ്യാപാര സ്ഥാപനത്തിന് ചുറ്റും ആൾക്കൂട്ടം ഉണ്ടായാൽ ഇതിന്റെ ഫോട്ടോയും വീഡിയോയും മൊബൈൽ ഫോണിൽ പ്രത്യേക സ്ക്വാഡ് ചിത്രീകരിക്കും. ചിത്രീകരിച്ച സംഭവങ്ങൾ അതാത് പോലീസ് ഡിവിഷനിലെ ഡിവൈഎസ്പിമാർക്ക് അയച്ചു കൊടുക്കും.
തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്കെതിരേ കേസെടുക്കും. കണ്ണൂരിൽ കഴിഞ്ഞ ദിവസം 11 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഇത്തരത്തിൽ കേസെടുത്തിരുന്നു. കൂടാതെ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയില്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളെക്കുറിച്ച് പ്രത്യേക സ്ക്വാഡ് വിവരങ്ങൾ ശേഖരിച്ച് കേസെടുക്കുന്നുണ്ട്.
അമിതമായി ആളുകളെ കയറ്റുന്ന സ്വകാര്യ ബസുകൾക്കെതിരേയും നടപടി തുടങ്ങിയിട്ടുണ്ട്.പോലീസും മോട്ടോർവാഹന വകുപ്പും ആണ് പരിശോധന നടത്തി വരുന്നത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പിലും ആലക്കോടും രണ്ട് ബസുകൾ പിടികൂടിയിരുന്നു. നിലവിൽ സീറ്റിംഗുള്ള പകുതി ആളുകളെ മാത്രമേ ബസുകളിൽ കയറ്റാൻ അനുവാദമുള്ളൂ.
ഏകദേശം
30
തിൽ
താഴെ
മാത്രം
ആളുകളെ
പാടുള്ളൂ.
എന്നാൽ
രണ്ടു
സീറ്റിലും
ആളുകളെ
ഇരുത്തിയും
ബസിനുള്ളിൽ
ആളുകളെ
നിർത്തിയും
സ്വകാര്യ
ബസുകൾ
സർവീസ്
നടത്തുന്നത്
വ്യാപകമായിരിക്കുകയാണ്.
മോട്ടോർവാഹനവകുപ്പിന്റെ
രണ്ട്
സ്ക്വാഡുകൾ
ഇത്തരത്തിൽ
സർവീസ്
നടത്തുന്ന
ബസുകളെ
കണ്ടെത്താൻ
കാവൽ
നിൽക്കുന്നുണ്ട്.