കെഎസ്ആർടിസി മുഖം മിനുക്കി ഹോട്ടൽ വണ്ടിയാവും: മീൻവണ്ടിയായും ബസുകൾ നിരത്തിലേക്ക്
കണ്ണൂർ: കൊവിഡ് പ്രതിസന്ധി നേരിടാൻ പുത്തൻ ആശയങ്ങളുമായി മിൽമ. വർധിപ്പിക്കുന്നതിനായി മിൽമ ഹോട്ടൽ വണ്ടി നിർമ്മിക്കുകയാണ് കണ്ണൂരിൽ. കാലപ്പഴക്കം കൊണ്ട് സർവീസ് അവസാനിപ്പിച്ച കെഎസ്ആർടിസി ബസുകളാണ് ഇതിനായി വാടകയ്ക്ക് വാങ്ങുക. കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി ഭക്ഷണശാലയും ബുത്തുകളുമാക്കാനാണ് മിൽമയുടെ തീരുമാനം.
കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്റെ നേതൃത്വം പിടിക്കാന്‍; എന്‍സിപി മുന്നണി വിടില്ല: എസ്ആര്‍പി
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയുടെ മുന്നിൽ തന്നെയാണ് മിൽമയുടെ ഹോട്ടൽ വണ്ടിയും പ്രവർത്തിക്കുക. ഇടനിലക്കാരെ ഒഴിവാക്കി കെഎസ്ആർടിസി ബസുകൾ ഹോട്ടൽവണ്ടി യാക്കി മിൽമ നേരിട്ടു തന്നെയാണ് ഏറ്റെടുത്ത് നടത്തുകയെന്നതാണ് മറ്റൊരു പ്രത്യേക.
മിൽമ ഉത്പന്നങ്ങൾ മാത്രമേ ഇവിടെ ലഭിക്കൂ. നിലവിൽ ബസും അത് പാർക്ക് ചെയ്യാനുള്ള സ്ഥലവും കെഎസ്ആർടിസി കണ്ടെത്തി നൽകിയിട്ടുണ്ട്. ബസിന്റെ അകത്തളം ഹോട്ടലായി രൂപമാറ്റം വരുത്തേണ്ടത് മിൽമയാണ്. ഇതിനായി ഒരുമാസത്തോളം സമയം വേണമെന്നും ഫെബ്രുവരി ആദ്യവാരം പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കെഎസ്ആർടിസിയിൽനിന്ന് വാഹനവും സ്ഥലവും വാടകയ്ക്കെടുത്ത് മിൽമ ഫ്രാഞ്ചൈസികളോ കണ്ണൂർ മിൽമ എംപ്ലോയീസ് വെൽഫെയർ അസോസിയേഷനോ യാ ണ്.ഭക്ഷണശാല ഏറ്റെടുത്ത് നടത്തുക.
Recommended Video
ജില്ലാഭരണകൂടത്തിന്റെയും പോലീസ് അധികൃതരുടെയും അനുമതിയോടെയായിരിക്കും പ്രവർത്തനസമയം തീരുമാനിക്കുന്നത്. കണ്ണൂരിന് പുറമെ കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിലും മിൽമ ഇത്തരം ലഘുഭക്ഷണശാലകൾ തുടങ്ങുന്നുണ്ട്. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ ആശയമാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭത്തിനു പിന്നിൽ. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിൽ പരീക്ഷിച്ചു വിജയിച്ച സംവിധാനമാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് വർഷത്തിൽ രണ്ടുലക്ഷത്തോളം രൂപയാണ് മിൽമ കെഎസ്ആർടിസിക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.
അഞ്ഞൂറിലധികം പഴഞ്ചൻ ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. പഴകിയ ഇരുമ്പിന്റെ വിലയ്ക്ക് ഇവ പൊളിച്ചുവിൽക്കാറാണ് പതിവ്. ഒരു ബസിന് ശരാശരി 75,000 രൂപയിൽ കൂടുതൽ കിട്ടില്ല. ഈ അവസ്ഥയിൽ കെഎസ്ആർടിസിക്ക് ഇത് ഒരു മികച്ച വരുമാനമാണെന്നാണ് അധികൃതർ പറയുന്നത്.