കൊങ്കച്ചിയിൽ ബിജെപി ക്രിസ്തുമസ് ആഘോഷം മുടക്കി, പിറ്റേന്ന് അതേ സ്ഥലത്ത് ആഘോഷം, പ്രതികരിച്ച് ജയരാജൻ
കണ്ണൂര്‍: കൂത്തുപറമ്പ് കൊങ്കച്ചി എന്ന സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ ക്രിസ്തുമസ് ആഘോഷം തടഞ്ഞതിനെതിരെ സിപിഎം നേതാവ് പി ജയരാജന്‍. കുട്ടികളും അമ്മമാരും അടങ്ങിയ സംഘത്തെ ബിജെപിക്കാര്‍ കായികമായി ആക്രമിച്ച് ആഘോഷം മുടക്കിയെന്ന് പി ജയരാജന്‍ ആരോപിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം അതേ സ്ഥലത്ത് തന്നെ സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ ഒത്തുചേര്‍ന്ന് ക്രിസ്തുമസ് ആഘോഷം നടത്തുകയുണ്ടായി. ഫാസിസ്റ്റുകളുടെ നീക്കത്തിന് എതിരെയുളള ചെറുത്ത് നില്‍പ്പാണിതെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി ജയരാജന്റെ കുറിപ്പ്: "കൊങ്കച്ചിയിൽ ഇതൊന്നും നടക്കൂലത്രേ". ക്രിസ്തുമസ് ജാതിമത ഭേദമന്യേ കേരളീയർ ആഘോഷിക്കാറുണ്ട്.വീടുകളിൽ പുൽക്കൂടൊരുക്കുകയും നക്ഷത്രം തൂക്കുകയും കരോൾ നടത്തുകയും ഒക്കെ ചെയ്യാറുണ്ട്. ക്രിസ്തുമസ് മാത്രമല്ല ഓണം ആയാലും ഈദ് ആയാലും മലയാളികൾക്ക് അങ്ങനെ തന്നെ. ഞാന്‍ താമസിക്കുന്ന സ്ഥലത്തിന് കുറച്ചപ്പുറത്താണ് കൊങ്കച്ചി എന്ന പ്രദേശം. പണ്ടുമുതലേ സംഘപരിവാറിന്‍റെ ശക്തികേന്ദ്രമാണ് അവിടം. ആര്‍ എസ് എസ് ക്രിമിനലുകളുടെ താവളമായതുകൊണ്ട് തന്നെ അധികമാരും അങ്ങോട്ട് പോകാറില്ല. എതിരഭിപ്രായക്കാരെ അവര്‍ വെച്ച് പൊറുപ്പിക്കാറില്ല.

കഴിഞ്ഞ ദിവസം ഒരു കൂട്ടം ചെറുപ്പക്കാരും കുട്ടികളും അമ്മമാരും കൊങ്കച്ചിയിൽ ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം നേതാക്കളുടെ നേതൃത്വത്തില്‍ അവരെ കായികമായി ആക്രമിച്ച് പരിപാടി അലങ്കോലമാക്കി. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി. തൊട്ടടുത്ത ദിവസം അതേ സ്ഥലത്ത് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യൻ സമുദായത്തിൽപെട്ടവർ ഇല്ലാത്ത പ്രദേശം കൂടിയാണിത്. നാട്ടിൻപുറങ്ങളിൽ ഇത്തരം ആഘോഷങ്ങളെ തടയുന്നവരാണ് ന്യുനപക്ഷ മോർച്ചയുടെ പേരിൽ തൃശൂരിലും എറണാകുളത്തും ഒക്കെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്.
ആർഎസ്എസുകാരുടെ പ്രധാന ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റുകാരുമാണ്. അത് പലവട്ടം അവർ വ്യക്തമാക്കിയതുമാണ്. എന്നാൽ ഇനിയും അത് മനസിലാവാത്ത ഒരു ചെറു വിഭാഗം ന്യുനപക്ഷ മോർച്ചയെന്ന പേരിൽ സംഘ്പരിവാറിനൊപ്പം ചേർന്നിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവർക്ക് അത് മനസിലാവും.
നമ്മുടെ നാട് മതമൈത്രിയുടെ വിളനിലമായി നിലനിൽക്കുന്നത് ശക്തമായ മത സൗഹാർദ്ദം ഉള്ളതുകൊണ്ടാണ്. അത് തകർക്കാനാണ് ഒരു ഭാഗത്ത് ആർഎസ്എസും മറുഭാഗത്ത് എസ്ഡിപിഐയും ശ്രമിക്കുന്നത്. ഈ ശ്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്ത്നിൽപ്പ് ഉണ്ടാവുക തന്നെ ചെയ്യും. ഫാസിസ്റ്റുകളുടെ നീക്കത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പാണ് കൊങ്കച്ചി കുടക്കീഴിൽ നടന്നത്. അവിടെ ക്രിസ്മസ് ആഘോഷം നടത്തിയ സ്ത്രീകളെയും കുട്ടികളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ആദ്യ ദിവസം നടത്തിയ ക്രിസ്തുമസ് ആഘോഷം സംഘപരിവാർ അക്രമിക്കുന്നതിന്റെ വീഡിയോ ചുവടെ
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications