കാറും ശമ്പളവും നല്‍കി ഇവരെ നിയമിച്ചിരിക്കുന്നതെന്തിനാണ്? എംസി ജോസഫൈനെതിരെ ടി പത്മനാഭൻ
കണ്ണൂര്‍: 87കാരിയായ വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയുടേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണെന്നും പത്മനാഭന്‍ ചൂണ്ടിക്കാണിക്കുന്നു. കാറും ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്തിനാണെന്നും പത്മനാഭന്‍ ചോദിക്കുന്നു.

വയോധികയുടെ പരാതി
കഴിഞ്ഞ ദിവസമാണ് വനിത കമ്മീഷനില്‍ പരാതി നല്‍കിയ പത്തനംതിട്ട സ്വദേശിയായ വയോധികയെ അധിക്ഷേപിക്കുന്ന തരത്തിൽ ജോസഫൈന്‍ അവരുടെ ബന്ധുവിനോട് ഫോണില്‍ സംസാരിച്ചത് വിവാദമായതിനായിരുന്നു. എന്തിനാണ് 87 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതികൊടുപ്പിച്ചതെന്നും ഇത് പൊലീസ് സ്റ്റേഷനില്‍ കൊടുത്താല്‍ മതിയായിരുന്നില്ലേ എന്നും ജോസഫൈന്‍ ചോദിച്ചിരുന്നു. അയല്‍വാസി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വയോധിക പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിട്ടുള്ളത്.

പദവിക്ക് നിരക്കാത്ത പദം
ഈ സംഭവവുമായി ബന്ധപ്പെട്ട് ജോസഫൈന്‍ ഉപയോഗിച്ചത് പദവിയ്ക്ക് നിരക്കാത്ത വാക്കുകളാണെന്നും പത്മനാഭന്‍ കുറ്റപ്പെടുത്തിയിരുന്നു. തന്റെ വീട്ടിലെത്തിയ പി ജയരാജനെയാണ് ടി പത്മനാഭന്‍ ഈ വിഷയത്തിൽ വിമര്‍ശനം അറിയിച്ചിട്ടുള്ളത്. ഈ വിമർശനം ജോസഫൈന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പി ജയരാജന്‍ പത്മനാഭന് മറുപടിയും നല്‍കിയിട്ടുണ്ട്.

ഫോൺ സംഭാഷണം പുറത്ത്
പരാതി ബോധിപ്പിക്കുന്നതിനായി പ്രായമായ സ്ത്രീയെയും കൊണ്ട് അമ്പത് കിലോമീറ്ററിലധികം ദൂരെയുള്ള വനിതാ കമ്മീഷന്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്നും അതിനാൽ വിഷയം ധരിപ്പിക്കാൻ വീടിന് സമീപത്തുള്ള ഏതെങ്കിലും ജാഗ്രതാ സമിതിയിലേക്ക് എത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വൃദ്ധയുടെ ബന്ധു ജോസഫൈനെ വിളിച്ചത്. എന്നാല്‍ ജോസഫൈന്‍ വയോധികയുടെ ബന്ധുവിനോട് മോശമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.

വിമർശനം രൂക്ഷം
സോഷ്യൽ മീഡിയയിൽ നിരവധി പേര്‍ ജോസഫൈനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ സംഭാഷണത്തെ ആവശ്യക്കാര്‍ വളച്ചൊടിക്കുകയായിരുന്നവെന്നാണ് ജോസഫൈന്‍ സംഭവത്തോട് പ്രതികരിച്ചത്. തനിക്കെതിരെ ഇപ്പോൾ പ്രചരിക്കുന്നത് അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ളതും വസ്തുുതയ്ക്ക് നിരയ്ക്കാത്തതുമായ വാർത്തകളാണ്. വിഷയത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ച് കാണിച്ച് മാധ്യമങ്ങൾ സംയുക്ത പ്രചാരണങ്ങൾ നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് ചിന്തിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

കമ്മീഷന് അധികാരമില്ല
കോടതിയുടെ പരിഗണനയിലുള്ള കേസിൽ അക്കാര്യം മറികടന്ന് വനിതാ കമ്മീഷന് ഇടപെടാൻ അധികാരമില്ല. എന്നാൽപ്പോലും വയോധികയുടെ പരാതി പരിഗണിച്ച് വരികയായിരുന്നുവെന്നും ജോസഫൈൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പോലീസും വനിതാ കമ്മീഷനും നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ വനിതാ കമ്മീഷൻ അധ്യക്ഷയെ ഫോണിൽ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നില്ലെന്നും ജോസഫൈൻ ചൂണ്ടിക്കാണിച്ചു.
-
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും!











Click it and Unblock the Notifications