നടിയെ ആക്രമിച്ച കേസ്: എംഎൽഎ കെബി ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറിയ്ക്ക് നോട്ടീസ്, തെളിവുകൾ ശക്തം!!
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആരോപണ വിധേയനോട് ഹാജരാകാൻ പോലീസ്. പത്തനാപുരം എംഎൽഎ കെബി ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനോടാണ് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ബേക്കൽ പോലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. കേസിൽ ഇയാളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപിനെ പ്രതിചേർത്തുകൊണ്ട് ഹൊസ്ദുർഗ്ഗ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.

ഇല്ലാതാക്കുമെന്ന്
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായ മൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാൽ പോലീസിന് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഫോണിലൂടെയും കത്തിലൂടെയുമാണ് പ്രദീപ് കുമാർ ഭീഷണി മുഴക്കിയതെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതിയാക്കി
വിപിൻ ലാലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ പ്രതിചേർക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാർ വിപിൻ ലാലിന്റെ ബന്ധുവിന്റെ കാസർഗോട്ടുള്ള ജ്വല്ലറിയിലെത്തി ഇദ്ദേഹത്തെ കാണുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

പദ്ധതിയിട്ട് നീങ്ങി
വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയത് പ്രദീപ് കുമാർ തന്നെയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് പോലീസ് ഇയാളെ പ്രതി ചേർത്തിട്ടുള്ളത്. ഇതിനായി ലോഡ്ജിൽ നിന്നുള്ള തിരിച്ചറിയൽ രേഖകളും ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഗുഢാലോചന നടന്നിട്ടുണ്ടെന്നുമാണ് വിപിൻ ലാൽ ഉന്നയിക്കുന്ന ആരോപണം.

മാപ്പുസാക്ഷി
നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം പ്രതി ചേർത്ത വിപിൻ ലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോൾ വിപിൻലാൽ മറ്റൊരു കേസിൽ അകപ്പെട്ട് എറണാകുളത്ത് ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് കേസിലെ പ്രതിയായ സുനിയുമായി പരിചയപ്പെടുന്നത്. ജയിലിൽ കഴിയുന്നതിനെ പണം ആവശ്യപ്പെട്ട് സുനിയ്ക്ക് വേണ്ടി ദിലീപിന് കത്തെഴുതി നൽകിയത് വിപിൻ ലാൽ ആയിരുന്നു.

തെളിവ് നിർണ്ണായകം
വിപിൻ ലാലിനെ കാണാൻ കാസർഗോഡ് ജില്ലയിലെ ബേക്കലിലെത്തിയ പ്രദീപ് കുമാർ വിപിൻ ലാലിനെ കാണാൻ കഴിയാതിരുന്നതോടെ അമ്മാവന്റെ ജോലിനോക്കുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തുകയായിരുന്നു. ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദീപിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. സമ്മർദ്ദം ശക്തമായതോടെ സെപ്തംബർ 26നാണ് ബേക്കൽ പോലീസിനെ സമീപിച്ച് പരാതി നൽകിയിട്ടുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications