യൂത്ത് ലീഗ് പ്രതിഷേധത്തിനിടെ വിദ്വേഷ മുദ്രാവാക്യം: 300 പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി
കാസർഗോഡ്: മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലായിരുന്നു പ്രതിഷേധ റാലി നടന്നത്. സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
മുദ്രാവാക്യം വിളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. ഇതിന് പിന്നാലെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു. കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗും അറിയിച്ചു. ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നതെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വ്യക്തമാക്കി.
അതേസമയം, അതിഗംഭീരമായ പ്രകടത്തിനിടെ ഏറ്റവും നിർഭാഗ്യകരമായ സംഭവമുണ്ടായതായി പിന്നീട് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് പരിപാടിയുടെ ചുമതല വഹിച്ച യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസല്‍ ബാബു വ്യക്തമാക്കിയത്. സ്വയം മെനഞ്ഞ ഏറ്റവും മോശമായ ഒരു മുദ്രാവാക്യം ഒരാൾ വിളിച്ച് മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചിരിക്കുന്നു. അത് വിളിച്ചവനെ അപ്പോൾതന്നെ വിലക്കിയിരുന്നു. ഇത് പാർട്ടി രീതിയല്ല. അത്കൊണ്ടാണ് വിളിച്ചവനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായി അച്ചടിച്ച മുദ്രാവാക്യം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തന്നെ നൽകിയിരുന്നു. മുൻനിരയിൽ നിന്ന് റാലി നയിച്ച ഞങ്ങൾ, ജില്ലാ സംസ്ഥാന ഭാരവാഹികളും, ഒരേ മുദ്രാവാക്യം വിളിച്ചാണ് ഒന്നര കിലോ മീറ്റർ മുന്നോട്ട് നടന്നത്. അത് മാത്രം വിളിക്കാനാണ് പ്രവർത്തകരോടും നിർദ്ധേശിച്ചത്. എല്ലാവരും അതനുസരിച്ചു. തുടങ്ങും മുമ്പ് അത് ലംഘിച്ചവനെ അപ്പോൾ തന്നെ തടുത്തു. എന്നാലും ഷെയിം തന്നെയാണ്.
ഭീകതക്കെതിരെ പ്രതിഭീകരത പരിഹാരമല്ലെന്ന് പലകുറി പറഞ്ഞത് തന്നെയാണ് പാർട്ടി നയം. വിദ്വേഷത്തിനെതിരെ മറുവിദ്വേഷം നമ്മുടെ ആലോചനാവട്ടത്ത് പോലുമില്ല. ലീഗിന്റെ ഉറച്ച ബോധ്യമാണത്. ഇത് നിമിത്തം മുസ്ലിം ലീഗിനെ വിമർശിക്കുന്നവർ യഥാർത്ഥ വസ്തുതകൾ തേടുന്നുവെങ്കിൽ അവർക്കുള്ളതാണ് ഈ ബോധിപ്പിക്കൽ.
പ്ളാറ്റിനം ജൂബിലി ഘട്ടത്തിൽ മാധ്യങ്ങളും പൊതു സമൂഹവും മുസ്ലിം ലീഗിനോട് കാണിച്ച ഹൃദയപരമായ അടുപ്പം, കേവലം കടപ്പാടിൽ തീരുന്നതല്ലെന്നും ഫൈസല്‍ ബാബു പറഞ്ഞു.
ഞങ്ങളുടെ രാഷ്ട്രീയത്തെ കൂടുതൽ ഉത്തരവാദിത്തത്തോടും കരുതലോടും നയിക്കാനുള്ള ഭാരമാണ് അത് ഞങ്ങളുടെ ചുമലിൽ വെച്ചത്. വിദ്വേഷത്തിനെരെയുള്ള വിളി വിദ്വേഷവിളിയാവരുതെന്ന വിവേകം പോലും ഇല്ലാതെ പോയ ആ പ്രവർത്തകന് വേണ്ടി പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ഇങ്ങനെ ചെയ്യുന്നവരെ വിശുദ്ധരാക്കില്ല, നടപടിയെടുക്കും. നടപടിയെടുത്തു. സ്വാഭാവിക വിമർശനവും നടത്തുന്ന മാധ്യമങ്ങളെ ബഹിഷ്ക്കരിക്കില്ല; സിൻഡിക്കേറ്റ് എന്ന് അപഹസിക്കുകയുമില്ല. ആളെപ്പുറത്താക്കി, ഔദ്യോഗിക മുദ്രാവാക്യം തെറ്റിച്ചതാണെന്ന് അറിയിച്ചിട്ടും ഇത് പ്രൈം ചർച്ചയാക്കിയാൽ മൗനമായിരിക്കും ഞങ്ങളുടെ മറുപടി.
വാക്കും നോക്കും സൂക്ഷിച്ച് കാലിടറാതെ, കരുതലോടെ ഇനിയും മുന്നോട്ട് പോകുമെന്നും ഫൈസൽ ബാബു കൂട്ടിച്ചേർത്തു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications