മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ?; മണ്ഡലം കൈവിടില്ലെന്ന് ലീഗ്..അട്ടിമറി പ്രതീക്ഷിച്ച് സിപിഎം
കാസർഗോഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വം. ഓരോ തിരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കും എന്ന പ്രതീതി സൃഷ്ടിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം ഇക്കുറി എന്ത് വിലകൊടുത്തും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇവിടെ. എന്നാൽ ലീഗിന്റെ പൊന്നാവുരം കോട്ടയായ മണ്ഡലത്തിൽ ഇത്തവണ അട്ടിമറികൾ ഉണ്ടാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.
Recommended Video

ആദ്യ വിജയം
മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം.1957 ൽ ഉമേഷ് റാവു എന്ന സ്വതന്ത്ര്യ സ്ഥാനാർത്ഥിയെ വിജയിപ്പിച്ച മഞ്ചേശ്വരം ഏഴ് തവണ മുസ്ലീം ലീഗിനേയും ഒരു തവണ കോൺഗ്രസിനേയും പിന്തുണച്ചു.
1965 ലായിരുന്നു ആദ്യമായും അവസാനമായും ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ നിന്ന് ജയിച്ച് കയറിയത്,മഹാബല ഭണ്ഡാരി.

എൽഡിഎഫ് മൂന്നാം സ്ഥാനത്ത്
സിപിഐ രണ്ടു തവണയും (1980, 1982 ഡോ എ സുബ്ബറാവു) സിപിഎമ്മിനും ഒരു തവണയും മണ്ഡലത്തിൽ നിന്ന് ജയിക്കാനായി. 87 മുതൽ യുഡിഎഫിന്റെ തേരോട്ടമായിരുന്നു ഇവിടെ. മുസ്ലീം ലീഗിന്റെ ചെർക്കളം അബ്ദുള്ളയിലൂടെ 2001 വരെ യുഡിഎഫ് ഇവിടെ വിജയം ആവർത്തിച്ചു. എന്നാൽ 2006 ൽ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം മണ്ഡലത്തിൽ അട്ടിമറി വിജയം നേടി.
നേരത്തേ സിപിഐ ആധിപത്യമുള്ള മണ്ഡലമായിരുന്നുവെങ്കിലും നിലവിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ് ഇവിടെ.

അക്കൗണ്ട് തുറക്കാനാകാതെ
അതേസമയം 1987 മുതൽ നടന്ന ഏഴു തിരഞ്ഞെടുപ്പുകളിലും ബിജെപി ഇവിടെ രണ്ടാം സ്ഥാനത്താണ്. എന്നാൽ പലതവണ രണ്ടാമതെത്തിയിട്ടും മണ്ഡലം പിടിക്കാൻ ഇതുവരേയും സാധിക്കാത്ത ഏക പാർട്ടിയും ബിജെപി തന്നെ. 2016 ൽ കൊണ്ടുപിടിച്ച പ്രചരണം കാഴ്ചവെച്ചിട്ടും 89 വോട്ടുകൾക്ക് ബിജെപിയുടെ കെ സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടു.

2019 ലെ ഉപതിരഞ്ഞെടുപ്പ്
മുസ്ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖിന് 56,870 വോട്ടും സുരേന്ദ്രന് 56,781 വോട്ടുമായിരുന്നു ലഭിച്ചത്. 2006 ല്‍ അട്ടിമറി വിജയം നേടിയ സി പി എമ്മിന്റെ സി എച് കുഞ്ഞമ്പുവിന് 42,565 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരിയ വ്യത്യാസത്തിലുള്ള പരാജയത്തിനെതിരെ പിന്നീട് ബിജെപി കോടതി കയറിയിരുന്നു. എന്നാൽ ഹർജിയിൽ തിരുമാനം ആകുന്നതിന് മുൻപ് സിറ്റിംഗ് എംഎൽഎയായ റസാഖ് മരിക്കുകയും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു.

ലീഗിന് അനുകൂലമല്ല
ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലായിരുന്നു ലീഗ് സ്ഥാനാർത്ഥിയായ എംസി കമറുദ്ദീൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഇത്തവണ പക്ഷേ മണ്ഡലത്തിൽ ലീഗിന് അനുകൂലമല്ല കാര്യങ്ങൾ. നിക്ഷേപ തട്ടിപ് കേസിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കമറുദ്ദീന് പകരം ശക്തമായ സ്ഥാനാർത്ഥിയെ തേടുകയാണ് ലീഗ്.

പ്രതീക്ഷയോടെ സിപിഎം
എന്നാൽ ലീഗിന്റെ കുത്തക തകർത്ത് 2006 ൽ നേടിയ വിജയം മണ്ഡലത്തിൽ ആവർത്തിക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന് മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച എന്നീ പഞ്ചായത്തുകള്‍ നഷ്ടമായതും എല്‍ഡിഎഫിന്റെ പ്രതീക്ഷ ഇവിടെ ഉയർത്തുന്നുണ്ട്.ന്യൂനപക്ഷ വോട്ടുകൾ പരമാവധി നേടിയെടുക്കാനുള്ള നീക്കത്തിലാണ് ഇവിടെ മുന്നണി.

മണ്ഡലം പിടിക്കാമെന്ന്
അതേസമയം ഇക്കുറി മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2016 ൽ കടുത്ത പോരാട്ടം കാഴ്ച വെച്ച കെ സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. എന്നാൽ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനോട് അനുകൂല നിലപാടല്ല ദേശീയ നേതൃത്വത്തിന്. ഇതോടെ ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്ത്,വടക്കൻ മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാർ ഷെട്ടി എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം











Click it and Unblock the Notifications