രണ്ട് മാസത്തിനിടെ പത്ത് എച്ച്ഐവി മരണങ്ങള്... 'കേരളത്തിലല്ല' കാസര്‍കോട്
കാസര്‍കോട്: കേരളത്തിന്റെ വടക്കേ അറ്റത്താണ് കാസര്‍കോട് ജില്ല. ഭരണസിരാകേന്ദ്രം ഇങ്ങ് തെക്കേയറ്റത്ത് തിരുവനന്തപുരത്തും. കാസര്‍കോടിനുള്ള അവഗണന പലപ്പോഴും വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. മിക്കപ്പോഴും വാര്‍ത്തകളുടെ കാര്യത്തില്‍ പോലും ആ അവഗണന പ്രകടമാണ്. കാസര്‍കോട് കേരളത്തിലാണോ എന്ന് പോലും സംശയം തോന്നും.
അങ്ങനെയുള്ള കാസര്‍കോട് നിന്ന് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് വരുന്നത്. രണ്ട് മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ മാത്രം മരിച്ചത് പത്ത് എച്ച്ഐവി രോഗബാധിതര്‍ ആണ്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് അപൂര്‍വ്വമായി നടന്ന ഒരു കാര്യം എന്നാണ് മാതൃഭൂമി വാര്‍ത്ത ഇതേക്കുറിച്ച് പറയുന്നത്. എച്ചഐവി ബാധിതര്‍ക്കായി ഒരുപാട് പദ്ധതികള്‍ നിലവിലുള്ളപ്പോഴാണ് പത്ത് പേര് ഇത്തരത്തില്‍ മരിച്ചുപോയത്.
കാസര്‍കോട് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട 970 എച്ച്ഐവി ബാധിതര്‍ ഉണ്ട്. ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്റര്‍ വഴിയാണ് ഇവര്‍ക്ക് ചികിത്സയും മരുന്നുകളും പോഷകാഹാരങ്ങളും നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി കേന്ദ്രത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലത്രെ. പോഷകാഹാര വിതരണവും അഞ്ച് മാസമായി നിലച്ചിരിക്കുകയാണ്.
രജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ പാതിയിലേറെ പേര്‍ക്കും തുടര്‍ച്ചയായ വൈദ്യപരിശോധന ആവശ്യമാണ്. എന്നാല്‍ ഡോക്ടറും, രോഗപ്രതിരോധശേഷ പരിശോധിക്കാനുള്ള സംവിധാനങ്ങളും ആര്റി റിട്രോവൈറല്‍ തെറാപ്പി സെന്ററില്‍ ഇല്ല. അടിയന്തര സഹായം വേണ്ട മേഖലയാണിത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സര്‍ക്കാരും എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹരിക്കേണ്ട കാര്യം.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications