1500 കോടിയുടെ ഹെറോയിൻ വേട്ട, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മലയാളികളും പ്രതികൾ
കൊച്ചി: ഹെറോയിൻ വേട്ട നടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയതായാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലാണ് സംഭവം. ഇതിന് പിന്നാലെ, നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം ഉണ്ടെന്ന് ഡി ആർ ഐ സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസിന് വ്യക്തമാക്കുന്നു. കളള കടത്തിനെ പറ്റി എൻ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നിലവിൽ 6 പേരാണ് പ്രതി പട്ടികയിൽ ഉളളത്. ഇതിൽ, നാല് പ്രതികൾ തമിഴ്നാട് സ്വദേശികളാണ്. ഈ പ്രതികൾക്ക് മയക്കുമരുന്ന് കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. ഇവർ പാക്കിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നും കണ്ടെത്തലുണ്ട്.

അതേസമയം, രണ്ട് പ്രതികൾ മലയാളികളാണ്. സുചൻ, ഫ്രാൻസിസ് എന്നിവരാണ് നിലവിൽ പിടിയിൽ ആയിരിക്കുന്നത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. മത്സ്യ തൊഴിലാളികളായ ഇവർ ജോലിക്കെത്തിയതാണ്. ഇക്കാര്യം പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ, മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചത് ഇന്ത്യൻ തീരമാണെന്നാണ് കണ്ടെത്തൽ. കേസിലെ വിഴിഞ്ഞം പൊഴിയൂർ സ്വദേശികളുടെ ബന്ധവും അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു പ്രതികളെ പിടി കൂടിയത്. ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണിത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ പിടിയിലായ പ്രതികൾ ഹെറോയിൻ എത്തിച്ചത്. ഇവിടെ മറ്റ് 2 മത്സ്യ ബന്ധന ബോട്ടുകൾ നങ്കൂരമിട്ടിരുന്നു. ഇതിലേക്കാണ് ലഹരി മരുന്ന് കൈമാറിയത്.
അതേസമയം, പിടിയിലായ ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തി. നിരവധി രാജ്യാന്തര കോളുകൾ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. ഉദ്ദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളും കണ്ടെത്തി. ഡി ആർ ഐയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ ബോട്ട് ഉടമകളെയും പിടി കൂടി.
പ്രതിയായ ബോട്ടുടമ ക്രിസ്പിന് ലഹരി മരുന്ന് കടത്തിൽ മുഖ്യ പങ്കാളിത്തം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇയാളെയും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ കന്യാകുമാരി, തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി. അതേസമയം, പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണിലൂടെയാണ് അറബിക്കടലിൽ ഹെറെയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത്. പ്രതികളെ എൻ ഐ എ ചോദ്യം ചെയ്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications