Get Updates
Get notified of breaking news, exclusive insights, and must-see stories!

എ- ബി കാറ്റഗറിയിൽ 50 ശതമാനം ജീവനക്കാർ: ഓഫീസിലെത്താത്തവർക്ക് കൊവിഡ് പ്രതിരോധ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, കമ്മീഷൻ എന്നിവയിൽ 50 ശതമാനം ഉദ്യോഗസ്ഥർ ജോലിക്കായി ഹാജരായാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അതേ സമയം സി വിഭാഗത്തിൽ പ്രദേശത്ത് 25% ഉദ്യോഗസ്ഥരും ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശത്ത് അവശ്യ സർവീസിന് മാത്രവുമാണ് അനുമതി നൽകിയിട്ടുള്ളത്. എ, ബി പ്രദേശങ്ങളിൽ ബാക്കി വരുന്ന 50 % പേരും സി കാറ്റഗറിയിൽ വരുന്ന 75 ശതമാനം പേരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർക്ക് ഇതിനുള്ള ചുമതല നൽകാൻ അതാത് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

pinarayi-vijayan-eps--

ഡി വിഭാഗത്തിൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം അധികമുള്ള സ്ഥലങ്ങൾ ക്ലസറ്ററായി തിരിച്ച് മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി.
രോഗവ്യാപനമുണ്ടാകുന്ന ക്ലസ്റ്ററുകൾ കണ്ടെത്തി ഇടപെടൽ നടത്തുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+