സുധാകരന്‍റെ പിന്നിലുള്ള ആർഎസ്എസിനെ കണ്ടാണ് രമേശ് ചെന്നിത്തല പിൻമാറിയത്; എഎ റഹീം
തിരുവനന്തപുരം: കേരള അപമാനഭാരത്താല്‍ തലകുനിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാ അധ്യക്ഷന്‍ എഎ റഹീം. വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെ എഐസിസി തിരുത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ തിരുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ തന്നെ ഒരു ജനപ്രതിനിധിയെ പാര്‍ട്ടിയിലെ തന്നെ ഗഡാഗഡിയന്‍മാന്‍ ആക്രമിക്കുകയായിരുന്നെന്നും റഹീം പറഞ്ഞു.
ഇന്നലെ കെ സുധാകരനെ തള്ളിപ്പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് ഗുഡ്സര്‍ട്ടിഫിക്കറ്റ് നല്‍കി. സുധാകരൻ്റെ പിന്നിലുള്ള ആർഎസ്എസിനെ കണ്ടാണ് രമേശ് ചെന്നിത്തല പിൻമാറിയത്. നിലപാട് ഇല്ലാത്ത നേതാവാണ് ചെന്നിത്തലയെന്നും റഹീം വിമര്‍ശിച്ചു. ബിജെപിക്കെതിരെ ഒരക്ഷരം പറയാന്‍ സുധാകരന്‍ തയ്യാറായിട്ടില്ല. സിപിഎമ്മിനെ എതിര്‍ക്കുക എന്നത് മാത്രമാണ് സുധാകരന്‍റെ ക്വാളിറ്റി. സുധാകരന്‍റേത് സംഘപരിവാറിന്‍റെ യുക്തിയാണ്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
ബിജെപിയും ആര്‍എസ്എശും മുഖ്യമന്ത്രിക്കെതിരെ ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആർഎസ്എസ് പഠന ശിബിരത്തിൽ നിന്നാണ് സുധാകരന് ഈ ആശയം കിട്ടിയത്. കെപിസിസി പ്രസിഡന്‍റ് മുല്ലഫ്ഫലി രാമചന്ദ്രന് സുധാകരനെ പേടിയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു മുറിയില്‍ കയറി പൊട്ടക്കരയുകയെങ്കിലും വേണം. എകെ ആന്‍റണിക്ക് നാവേയില്ല. ഉമ്മന്‍ചാണ്ടി വിഷയം അറിഞ്ഞിട്ട് പോലും ഇല്ലെന്നും എഎ റഹീം പത്രസമ്മേളനത്തില്‍ പറഞ്ഞു.
'വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേ ....?; സി പി എം നേതാക്കളെ ട്രോളി ചാമക്കാല
Recommended Video