Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ ആ വേദിയില്‍ സൂചിപ്പിച്ചു; ശോഭയുടെയും ശാന്തിയുടെയും ചൈതന്യം, സമദാനിയുടെ കുറിപ്പ്

മലപ്പുറം: നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മുസ്ലിം ലീഗ് നേതാവും പൊന്നാനി എംപിയുമായ അബ്ദുസമദ് സമദാനി. നാട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച മാതൃസംഗമത്തില്‍ സമദാനി നടത്തിയ മുഖ്യ പ്രഭാഷണം ഏറെ പ്രശസ്തമാണ്. അന്ന് എംഎ യൂസഫലിയും മോഹന്‍ലാലും പങ്കെടുത്ത പരിപാടിയില്‍ ശാന്തകുമാരിയമ്മയും എത്തിയിരുന്നു.

മാതാവിനെയും മാതൃത്വത്തെയും സംബന്ധിച്ച സമദാനിയുടെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ കണ്ണ് നിറച്ചതും അന്ന് ചര്‍ച്ചയായി. വല്ലാത്തൊരു ബന്ധമായിരുന്നു മോഹന്‍ലാലും അമ്മയും തമ്മില്‍. താന്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങുകളില്‍ പോലും വരാത്ത അമ്മ ഈ ചടങ്ങിന് എത്തിയതിന്റെ പിന്നിലെ മാതൃവികാരത്തെ പറ്റി അന്ന് മോഹന്‍ലാല്‍ വേദിയില്‍ സൂചിപ്പിക്കുകയും ചെയ്തു. അതെല്ലാം ഓര്‍ക്കുകയാണ് സമദാനി.

samadani mohanlal amma

സമദാനിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഏതൊരു സന്തതിയുടെയും വ്യക്തിത്വസാകല്യവും ജീവിതസാഫല്യവും പ്രഭവം കൊള്ളുന്നതും അത് തിരിച്ചുചെല്ലുന്നതും പിതാവിലേക്കും അതിലുപരി മാതാവിലേക്കുമാണ്. ചില മക്കളുടെ കാര്യത്തില്‍ മാതൃത്വത്തിന്റെ ഈ പ്രഭാവം അതി തീവ്രവും അത്യഗാധവുമായിരിക്കും. പ്രിയങ്കരനായ മോഹന്‍ലാലിന്റെ അമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയില്‍ വിഷാദം പടര്‍ത്തി.

നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നല്‍കിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പില്‍ ആദരാഞ്ജലികള്‍!. മക്കളുടെ സകല നേട്ടങ്ങളും മാതാവിന്റെ മടിത്തട്ടില്‍ വീഴുന്ന നക്ഷത്രങ്ങളാകുന്നു. ജീവിതത്തിലും മരണത്തിലും മായ്ക്കാന്‍ കഴിയാത്ത പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ സദ്ഫലങ്ങള്‍ മാത്രമാകുന്നു അതത്രയും.

അവര്‍ രോഗിയായിക്കിടക്കുമ്പോള്‍ ഒരിക്കല്‍ കൊച്ചിയിലെ വീട്ടില്‍ കാണാന്‍ പോയിരുന്നു. ഒരു മൗനമന്ത്രം പോലെ മകന്‍ അമ്മയുടെ കാതില്‍ പറഞ്ഞു: 'അമ്മേ, കണ്ണു തുറന്നു നോക്കൂ, ആരാണ് വന്നിരിക്കുന്നത്'. എന്നിട്ട് എന്റെ പേര് പറഞ്ഞ് അമ്മയെ വിളിച്ചു. മോഹന്‍ലാല്‍ എന്ന കലാകാരന്റെ പ്രതിഭയുടെ ആഴം ശ്രേഷ്ഠമായ ഈ മാതൃത്വത്തിന്റെ ആഴത്തില്‍ ദര്‍ശിക്കുന്നതായിരിക്കും സമുചിതം.

പ്രിയ സ്‌നേഹിതന്‍ ടി.എന്‍ പ്രതാപനും സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച, മലയാളീഹൃദയങ്ങളില്‍ മാതൃത്വത്തിന്റെ വികാരസാന്ദ്രത സന്നിവേശിപ്പിച്ച നാട്ടിക സ്‌നേഹതീരത്തെ അമ്മ സംഗമവും അതിലെ അമ്മ പ്രസംഗവും ഐശ്വര്യവതിയായ ഈ വലിയ അമ്മയോട് അഗാധമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അവരാണ് അന്ന് ആ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് തിരികൊളുത്തിയത്. ഒരു വലിയ തറവാട്ടമ്മയായി ആ ചടങ്ങിന്റെ മുഴുവന്‍ ആതിഥേയയെപ്പോലെ അവര്‍ ശോഭിച്ചുനിന്നത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയാണ്.

താന്‍ അവാര്‍ഡ് സ്വീകരിക്കുന്ന പരിപാടികളില്‍ പോലും വരാത്ത അമ്മ ഈ ചടങ്ങിന് എത്തിയതിന്റെ പിന്നിലെ മാതൃവികാരത്തെപ്പറ്റി അന്ന് ആ വേദിയില്‍ തന്നെ പ്രിയപ്പെട്ട മോഹന്‍ലാല്‍ സൂചിപ്പിക്കുകയുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടര്‍ത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നത്.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+