വിനായകന്റെ ഉമ്മന്‍ ചാണ്ടി അധിക്ഷേപത്തില്‍ മറുപടിയുമായി ബാല; 'മരിച്ചവര്‍ നല്ല രീതിയില്‍ ദൈവസമക്ഷം പോകട്ടെ'
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ നടന് വിനായകന് അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് ബാല. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ അയാള്‍ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്തേക്ക് പോകട്ടെ എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് ബാല പറഞ്ഞു. അയാള്‍ നല്ലവനായാലും മോശപ്പെട്ട ആളായാലും അങ്ങനെയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനായകന് പറഞ്ഞ കാര്യത്തിന് എന്നതിലുപരി പൊതുവായാണ് തനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളതെന്ന് ബാല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്നും ബാല കൂട്ടിച്ചേര്‍ത്തു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ് താന്‍ സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ്റ് എന്ന സിനിമ പുറത്തിറങ്ങിയത് എന്നും അതിന്റെ ഓഡിയോ ലോഞ്ചിന് ഉമ്മന്‍ ചാണ്ടി നേരിട്ട് വന്നിരുന്നു എന്നും ബാല അനുസ്മരിച്ചു. ആ സംഭവത്തെ കുറിച്ച് ബാല പറയുന്നത് ഇങ്ങനെയാണ്...

'ഉമ്മന്‍ ചാണ്ടി സാറുമായി എനിക്ക് ഉണ്ടായിരുന്നത് വ്യക്തിപരമായ ബന്ധമാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഞാനൊരിക്കല്‍ കാണാന്‍ പോയി. അന്ന് അദ്ദേഹത്തിന്റെ കാലിന് എന്തോ അസുഖമുണ്ട്. കാണണം എന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അനുമതി തന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം കാല് ഒരു സ്റ്റൂളില്‍ കയറ്റി വെച്ച് ഇരിക്കുകയാണ്,' ബാല പറയുന്നു.
തന്നെ കണ്ടപ്പോള്‍ കാല് താഴ്ത്തി വെച്ച് കെട്ടിപിടിച്ച് കൊണ്ടാണ് സ്വീകരിച്ചത് എന്നും ബാല കൂട്ടിച്ചേര്‍ത്തു. താന്‍ ഹിറ്റ്ലിസ്റ്റ് എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഓഡിയോ ലോഞ്ചിന് വരണം എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം യാതൊരു മടിയും കൂടാതെ വരാമെന്നേല്ക്കുകയും പിന്നീട് ഓഡിയോ ലോഞ്ചിന് വന്നെന്നും ബാല പറഞ്ഞു.
ഉമ്മന്‍ ചാണ്ടി തനിക്ക് പിതാവിനെ പോലെയാണെന്നും എപ്പോഴും മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും ബാല ഓര്‍മിപ്പിച്ചു. അതേസമയം ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിനായകന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമര്‍ശം നടത്തിയത് എന്നാണ് വിനായകന്റെ പ്രതികരണം. വിനായകനില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications