Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റ് ജീവന്‍ പിടിച്ച് നിർത്തുന്നത് എക്മോയിലൂടെ: പ്രതീക്ഷ, എന്താണ് എക്മോ എന്ന് അറിയാം

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ് മുന്‍ എംപിയും നടനുമായ ഇന്നസെന്റ്. മാർച്ച് മൂന്നിനാണ് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നാണ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇന്നസെന്റിന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

 innocent

താരത്തിന്റെ ആരോ​ഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മെഡിക്കൽ ബുള്ളറ്റിനാണ് ആശുപത്രി അധികൃതർ പുറത്ത് വിട്ടത്. മൂന്നാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്റിന്റെ ആരോ​ഗ്യനിലയിൽ ഇടയ്ക്ക് നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ വീണ്ടും അതീവ ഗുരുതരാവസ്ഥയിലായതോടെ അത്യാഹിത വിഭാഗത്തില്‍ എക്മോ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ) സപ്പോര്‍ട്ടിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്.

എന്താണ് എക്മോ ചികിത്സ?

ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റെടുക്കുന്ന രൂതിയാണ് എക്മോ ചികിത്സ. രക്തത്തില്‍ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഇതിലൂടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം ലഭിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നിലച്ച് മരണത്തിന് കീഴടങ്ങുന്ന സാഹചര്യം ഒഴിവാക്കി ഈ അവയവങ്ങളുടെ പ്രവര്‍ത്തനം ശരീരത്തിന് പുറത്ത് എക്‌മോ മെഷീനിലേക്ക് മാറ്റുകയും രോഗാവസ്ഥയെ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന ഈ ചികിത്സ ഇന്ന് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ലഭ്യമാണ്.

ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകുന്ന പ്രക്രിയയാണ് എക്മോ ചികിത്സ. നേരത്തെ, കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗർഭിണിയായ യുവതിയെ എക്മോ ചികിത്സയിലൂടെ ജീവതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നിരുന്നു.

രക്തസമ്മർദ്ദം അപകടകരമായ വിധം കുറഞ്ഞു പോവുകയും ഹൃദയപേശികൾക്കു ചലനക്കുറവ് വരുന്ന സ്ട്രെസ് കാർഡിയോമയോപ്പതി ഉണ്ടാവുകയും ചെയ്ത യുവതിയെ എക്മോയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയത്തിന്റെ ജോലിഭാരം 85 % യന്ത്രം ഏറ്റെടുത്തതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകാനായി. മൂന്ന് ദിവസം ഈ നിലയില്‍ തുടന്നതോടെ ഹൃദയവും ശ്വാസകോശവും ശക്തിപ്രാപിക്കുകയും അഞ്ചാം ദിവസം രോഗിയെ എക്മോയില്‍ നിന്നും മാറ്റുകയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+