മലയാളത്തിന്റെ സ്വന്തം ഇന്നസെന്റിന് കണ്ണീര് പ്രണാമം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ഇരിങ്ങാലക്കുട: മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഇന്നസെന്റിന് വിട ചൊല്ലി നാട്. നടനും ചാലക്കുടി മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ്തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്കരിക്കും. അദ്ദേഹത്തിന്റെ വസതിയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഭൗതിക ശരീരം പള്ളിയിലേക്ക് കൊണ്ടു പോയത്.'
ഞായറാഴ്ച രാത്രി 10.30ന് ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചാണ് ഇന്നസെന്റ് അന്തരിച്ചത്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് എത്തിച്ചത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടിരുന്ന ഇന്നസെന്റ് വിട പറഞ്ഞെന്ന് ഇപ്പോഴും മലയാളികള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവര്‍ അത്രയേറെയായിരുന്നു. സെമിത്തേരിയില്‍ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് ഒരുക്കിയിട്ടുള്ള കല്ലറയിലാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.
പൊതുദര്‍ശനം ആരംഭിച്ചത് മുതലുള്ള അതേ തിരക്കായിരുന്നു സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ ഉണ്ടായിരുന്നത്. വീട്ടില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം കത്തീഡ്രലില്‍ പോകുന്ന വഴിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. വഴിയില്‍ തടിച്ചുകൂടിയിരുന്ന പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
എട്ടാം ക്ലാസില്‍ വച്ച് പഠനമുപേക്ഷിച്ച് അഭിനയമോഹവുമായി മദ്രാസിലേക്ക് യാത്ര തിരിക്കുകയായിരുന്നു ഇന്നസെന്റ്. സിനിമയിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായിട്ടാണ് തുടക്കം. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉര്‍വ്വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയവേഷങ്ങള്‍ ചെയ്തു.
സിനിമയിലെ തുടക്കകാലത്ത് നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. ഇളക്കങ്ങള്‍, വിടപറയും മുന്‍പെ, ഓര്‍മ്മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. നിര്‍മ്മാണക്കമ്പനി സാമ്പത്തികബാധ്യത നേരിട്ടതോടെ ഇന്നസെന്റ് ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞു.
1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമായത്. റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഗജകേസരിയോഗം, ഗോഡ്ഫാദര്, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ അനവധി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications