'കൂളിംഗ് ഗ്ലാസ് മാറ്റുന്ന നടന് വേട്ടയാടി, തിലകന് പറഞ്ഞ നടന് അഴിയെണ്ണി'; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
കോഴിക്കോട്: നടന് തിലകന് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശരി വെക്കുന്നത് എന്ന് തിലകന്റെ ഉറ്റസുഹൃത്തും നാടകപ്രവര്‍ത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണന്. തന്നോട് അദ്ദേഹം സംസാരിച്ചത് മുഴുവന്‍ സിനിമാമേഖലയിലെ ദുരനുഭവങ്ങളായിരുന്നു എന്നും രാധാകൃഷ്ണന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അമ്പലപ്പുഴ രാധാകൃഷ്ണന്റെ പ്രതികരണം.
'ഞാനെന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് തിലകന് പറയുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഓരോന്നും ശരിയാണെന്നാണ് ഹേമ കമ്മിറ്റി അടിവരയിടുന്നത്. അന്തസുള്ളവരാണെങ്കില്‍ അമ്മയും ഫെഫ്കയും പിരിച്ചു വിട്ട് കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയത്,' രാധാകൃഷ്ണന് ചോദിച്ചു.

തിലകന് എപ്പോഴും പറയുന്ന ഒരു പേര് അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റേതാണ് എന്നും അദ്ദേഹം പറഞ്ഞു. ആ താരത്തിന് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് തിലകന് പരിഹസിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടന് എന്നായിരുന്നു തിലകന് പറയുക,' രാധാകൃഷ്ണന് പറഞ്ഞു.
കൂളിംഗ് ഗ്ലാസ് സിനിമയില്‍ ഉപയോഗിക്കുന്ന നടന് ആരാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു. മലയാള സിനിമയിലും താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ് എന്നും അദ്ദേഹം ആദ്യം മുതലെ വിരല്‍ ചൂണ്ടുന്ന വ്യക്തി അഴി എണ്ണും എന്ന് തിലകന് നേരത്തെ പറഞ്ഞിരുന്നു എന്നും എന്നാല്‍ അയാള്‍ അഴിയെണ്ണിയെങ്കിലും അത് കാണാന്‍ ആ വലിയ മനുഷ്യന് കാണാന്‍ സാധിച്ചില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു.
മോഹന്‍ലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു എന്നും മോഹന്‍ലാലിന് എന്ത് പറ്റി എന്ന് തിലകന് ചോദിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ലാല്‍ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല എന്നും ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും രാധാകൃഷ്ണന് ഓര്‍ത്തെടുക്കുന്നു. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷമായി.
കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത് വിനയന്റെ സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു എന്നും 15 പേരെന്ന് പറയുന്നത് ചെറിയ ആളുകള്‍ അല്ല എന്നും അദ്ദേഹം പറഞ്ഞു. തിലകനെ വച്ച് സീരിയല്‍ എടുക്കാന്‍ വന്ന ആളെ വിലക്കിയത് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാര്‍ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാന്‍ കഴിയില്ലെന്ന് തിലകന് പറഞ്ഞിരുന്നു അദ്ദേഹം വ്യക്തമാക്കി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications