കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിയുടെ വമ്പന്‍ സ്രാവ് ദിലീപല്ല: പിന്നില്‍ ഉന്നതനായ രാഷ്ട്രീയ നേതാവ്, കൂടെ എംഎല്‍എയും!!

സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചപ്പോഴാണ് കേസില്‍ പല പ്രമുഖര്‍ക്കും ബന്ധമുണ്ടെന്ന് പോലീസിന് ബോധ്യമായത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലിലായതോടെ കേസ് അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി. സുനി പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ഇനിയുമുണ്ട് പുറത്തുചാടാന്‍. ദിലീപ് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത നേതാവിനും സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. സാമ്പത്തിക ഇടപാടുകളില്‍ ബന്ധമുള്ള വ്യക്തിയാണ് ഈ രാഷ്ട്രീയ നേതാവ്. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. രാഷ്ട്രീയ നേതാവിന്റെ കൂട്ടാളിയായ എംഎല്‍എയ്ക്ക് കേസിലുള്ള പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.

ഗൂഢാലോചനയിലെ സ്രാവ്

ഗൂഢാലോചനയിലെ സ്രാവ്

ഗൂഢാലോചന കേസ് അന്വേഷിച്ചപ്പോഴാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. എന്നാല്‍ ദിലീപില്‍ മാത്രം ഒതുങ്ങുന്നതല്ല ഗൂഢാലോചന എന്നാണ് പോലീസ് നല്‍കുന്ന വിവരം. വളരെ രഹസ്യമായാണ് പോലീസിന്റെ നീക്കങ്ങള്‍.

അന്വേഷണം നീങ്ങുന്നത്

അന്വേഷണം നീങ്ങുന്നത്

സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നതനായ ഒരു നേതാവിലേക്കാണ് അന്വേഷണം നീങ്ങുന്നത്. അദ്ദേഹത്തിന്റെ കൂട്ടാളിയായ എംഎല്‍എയ്‌ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച് നടത്തിയ സാമ്പത്തിക-ഭൂമി ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

വ്യക്തി വൈരാഗ്യം ഒരു മറ

വ്യക്തി വൈരാഗ്യം ഒരു മറ

നടിയുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് ദിലീപ് പറഞ്ഞെന്നാണ് അറസ്റ്റിലായ ഉടനെ പോലീസ് പുറത്തുവിട്ട വിവരം. എന്നാല്‍ വ്യക്തി വൈരാഗ്യം മാത്രമല്ല, സാമ്പത്തിക ഇടപാടുകളും കാരണമായിട്ടുണ്ടെന്ന് പോലീസ് സൂചന നല്‍കുന്നു.

 പോലീസ് നീക്കം രഹസ്യമായി

പോലീസ് നീക്കം രഹസ്യമായി

വ്യക്തി വൈരാഗ്യമെന്ന് പറഞ്ഞത് മറ്റു അന്വേഷണങ്ങള്‍ക്ക് മറ സൃഷ്ടിക്കാനാണെന്ന് കരുതുന്നു. ദിലീപ് അറസ്റ്റിലായതോടെ എല്ലാം തീര്‍ന്നുവെന്ന് കരുതുന്നവരാണ് കേസില്‍ ബന്ധപ്പെട്ട ഉന്നതര്‍. എന്നാല്‍ പോലീസ് രഹസ്യമായി ഇവരിലേക്കെത്താനുള്ള നീക്കമാണ് നടത്തുന്നത്.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചപ്പോഴാണ് കേസില്‍ പല പ്രമുഖര്‍ക്കും ബന്ധമുണ്ടെന്ന് പോലീസിന് ബോധ്യമായത്. തുടര്‍ന്ന് നടത്തിയ നീക്കങ്ങളില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകളുണ്ടായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്.

എല്ലാം ചോദിച്ചറിഞ്ഞു

എല്ലാം ചോദിച്ചറിഞ്ഞു

തിങ്കളാഴ്ച രാവിലെ തന്നെ ദിലീപിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതുവരെ ചോദിച്ചറിഞ്ഞത് സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

ആദ്യം ദിലീപിനെയും നാദിര്‍ഷയെയും വിളിപ്പിച്ച പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരന്‍ അനൂപിനെയും മാനേജര്‍ അപ്പുണ്ണിയെയും പോലീസ് ചോദ്യം ചെയ്തു. നാദിര്‍ഷയില്‍ നിന്നും അനൂപില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

വിജിലന്‍സ് ആസ്ഥാനം

വിജിലന്‍സ് ആസ്ഥാനം

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒപ്പമുണ്ടായിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്നു മാറി അദ്ദേഹം വിജിലന്‍സ് ആസ്ഥാനത്തിരുന്നാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കശ്യപിനെ ഇവിടെക്ക് വിളിച്ചാണ് മൊഴികളിലുള്ള സംശയം അദ്ദേഹം പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് നേതാവ്

ഒടുവില്‍ ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നതനായ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചിരുന്നുവെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു. ദിലീപിന്റെ സുഹൃത്തായ എംഎല്‍എയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചനയില്‍ പങ്കെടുത്ത കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

അപൂര്‍വം ഈ ക്വട്ടേഷന്‍

അപൂര്‍വം ഈ ക്വട്ടേഷന്‍

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സാധാരണ ഒരു ആക്രമണ കേസായി ഒതുങ്ങില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം അപൂര്‍വമായ സംഭവമാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഈ ഭാഗം അപൂര്‍വ ഘടകമായി മാറും. ഇങ്ങനെ കോടതി പരിഗണിച്ചാല്‍ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

English summary
Actress Attack Case: Police Probe Political Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X