ചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു; അന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അനാർക്കലി
കൊച്ചി: ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ കടന്നെത്തിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരെ എന്ന ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോഷൂട്ടുകളിലൂടെയും മേക്കോവറിലൂടെയും താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
എന്നാല്‍ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടിവന്ന ചില മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അനാര്‍ക്കലി മരയ്ക്കാര്‍. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ചാണ് ജോഷ് ടോക്സ് എന്ന പരിപാടിയില്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിവാദ ഫോട്ടോഷൂട്ടുകളെ കുറിച്ചും സൈബര്‍ ആക്രമണങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍
ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കടയില്‍ പോകുമ്പോഴാണ് മോശം അനുഭവം നേരിട്ടത്. ഒരു മനുഷ്യന് ചോക്ലേറ്റ് വാങ്ങിത്തന്ന് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് അനാര്‍ക്കലി മരയ്ക്കാര്‍ പറയുന്നു. അന്ന് അയാളുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും താരം പറയുന്നു.

എന്താണെന്ന് അറിയില്ല
അന്ന് എന്താണ് അയാള്‍ ചെയ്യുന്നത് അറിയില്ലെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ ചെന്ന് പറയാന്‍ പേടിയുണ്ടായിരുന്നു. എന്നാലും അമ്മയോട് കാര്യം പറഞ്ഞു. അപ്പോള്‍ അത്തരം കാര്യങ്ങള്‍ നീ തനിയെ ഡീല്‍ ചെയ്യണമെന്നാണ് അമ്മ പറഞ്ഞത്. അന്ന് അവിടുന്ന് ഇങ്ങോട്ട് എന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയാണ് ഡീല്‍ ചെയ്തിട്ടുള്ളതെന്ന് അനാര്‍ക്കലി പറഞ്ഞു.

അവസരങ്ങള്‍ ലഭിച്ചിരുന്നില്ല
പാട്ടുപാടാനും ഡാന്‍സ് കളിക്കാനും കൂടുതല്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. പഠനത്തില്‍ ആവറേജ് ആയിരുന്നു. അവസരങ്ങള്‍ ലഭിക്കാത്തത് വലിയ സങ്കകായിരുന്നു. താന്‍ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നെന്നും അനാര്‍ക്കലി പറയുന്നു.

സുന്ദരി ആയിരുന്നില്ല
ഒട്ടും സുന്ദരിയായിരുന്നില്ല അന്ന്, അതായിരിക്കണം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നത്. നിരാശരായ സമയത്ത് സ്കൂള്‍ മാറണം എന്ന് തോന്നിയിരുന്നു. സ്കൂളില്‍ നിന്ന് താന്‍ നേരിട്ട അവഗണന മോശമായി ബാധിച്ചിരുന്നു. പടം വരയ്ക്കാനും പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമെങ്കിലും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ഇതേ കാരണത്താലാണെന്ന് അനാര്‍ക്കലി പറയുന്നു.

ആത്മവിശ്വാസം
ഇന്ന് താന്‍ നില്ക്കുന്ന പൊസിഷന്‍ തനിക്ക് വലിയ ആത്മവിശ്വാസം തരുന്നു. അന്ന് സ്കൂളില്‍ ഉണ്ടായിരുന്നവര്‍ താന്‍ ഈ നിലയില്‍ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും താരം പറയുന്നു. തനിക്ക് നേരിട്ട സൈബര്‍ ആക്രമങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

വീട്ടുകാര്‍ ചോദിച്ചു
സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കുറേ ആളുകളുടെ മോശം കമന്റുകള്‍ കേള്‍ക്കാനിടയായി. നല്ല കമന്റുകള്‍ പോസ്റ്റ് ചെയ്ത കുറച്ചാലുകളുംം ഉണ്ടായിരുന്നു. അന്ന് വീട്ടുകാര്‍ ഇങ്ങനെ ഒരു ഫോട്ടോ ഇടണമായിരുന്നോ എന്ന് ചോദിച്ചു- അനാര്‍ക്കലി പറയുന്നു.

കാളി ഫോട്ടോഷൂട്ട്
കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ചെയ്ത ഫോട്ടോഷൂട്ട് വലിയ വിവാദങ്ങള്‍ക്കിടയാക്കി. രാഷ്ട്രീയ പാര്‍ട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ തിരിഞ്ഞു. മഹാദേവന് തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ഫോട്ടോ ഷൂട്ട് ചെയ്തത്. വളരെ നാളായി സുഹൃത്തായ മഹാദേവന് തമ്പിയോട് നോ പറയാന്‍ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ടായിരുന്നു അത്- അനാര്‍ക്കലി പറഞ്ഞു.

ചെയ്യുമെന്ന് കരുതിയില്ല
ചില സുഹൃത്തുക്കളും ദളിത് ആക്ടിവിസ്റ്റുകളും വിളിച്ച് അനാര്‍ക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല. അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ സംഭവം ഒരുപാട് നാള് തന്നെ അലട്ടിയിരുന്നു എന്ന് താരം പറയുന്നു. വളരെ പെട്ടെന്ന് തന്നെ അതില്‍ നിന്ന് കരകയറി.

പലതും പഠിക്കുന്നുണ്ട്
പിന്നീട് ആ സംഭവം മറക്കാനും ചിലതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. ദുഖിച്ചിരുന്നിട്ട് കാര്യമില്ല, ജീവിതം മുന്നോട്ടുപോകുക തന്നെ വേണം. എങ്കിലും ഒരോ സംഭവങ്ങളും തന്നെ ചിലത് പഠിപ്പിച്ചെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് നേരിട്ട പലപ്രശ്നങ്ങളും നേടിരുന്നത് അത് അവഗണിച്ചുകൊണ്ടായിരുന്നെന്നും അനാര്‍ക്കലി പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications