Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുവദിച്ചാല്‍ എയിംസ് കോഴിക്കോട് തന്നെ; പണിയുക ബാലുശ്ശേരി കിനാലൂരില്‍

കോഴിക്കോട്: എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുകയാണെങ്കിൽ അത് കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലത്തിലെ കിനാലൂരിൽ തന്നെയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എയിംസ് സ്ഥാപിക്കാൻ എത്ര ഏക്കർ സ്ഥലമാണ് ആവശ്യമായുള്ളത്, സ്ഥലം സംബന്ധിച്ച് തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ടോ എന്നായിരുന്നു എം എൽ എയുടെ ചോദ്യം.

2014 മുതൽ തന്നെ സംസ്ഥാന സർക്കാരുകൾ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയിൽ വെച്ച് നടന്ന കൂടികാഴ്ചയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു . ആഗസ്ററിൽ കേന്ദ്ര ആരോഗ്യ മന്ത്രി കേരളം സന്ദർശിച്ചപ്പോഴും സംസ്ഥാനത്തിന്റെ ആവശ്യം അവതരിപ്പിച്ചിരുന്നുവെന്നും സഭയിൽ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്കു അയച്ച കത്തിൽ എയിംസ് തുടങ്ങുന്നതിനാവശ്യമായ 200 ഏക്കർ സ്ഥലം കോഴിക്കോട് ജില്ലയിൽ കിനാലൂരിൽ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi-vijayan-1633514129.jpg -Properties

ജൂലൈ 18 ന് കിനാലൂരിലെ കെ എസ്ഐ ഡി സി യുടെ കൈവശമുള്ള ഭൂമി , മെഡിക്കൽ വിദ്യാഭ്യാസ ജോയൻ്റ് ഡയരക്ടർ തോമസ് മാത്യു, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയൻ ,പ്രിൻസിപ്പാൾ ഡോ: രാജേന്ദ്രൻ എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് ആഗസ്റ്റ് 14 ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ജയതിലക് ,വ്യവസായ വകുപ്പ് സെക്രട്ടറി ഡോ ഇളങ്കോവൻ, കെ എസ് ഐ ഡി സി ജനറൽ മാനേജർ പ്രശാന്ത്, ,ജില്ലാ കലക്ടർ നരസിംഹ ഗരി ടി എൽ റെഡ്ഡി, ഡി എം ഒ ,ഡോ ജയശ്രീ, ഡി പി എം ഡോ.നവീൻ തുടങ്ങിയ ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് ആഗസ്റ്റ് 17 ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോമ്പ്ര ഗാഡെയും കിനാലൂർ സന്ദർശിച്ച് റിപ്പോർട്ട് നൽകി.

കോഴിക്കോട് നഗരത്തിൽനിന്ന് 31 കിലോമീറ്ററും, നിർദ്ദിഷ്ട മലയോര ഹൈവേയിൽ നിന്ന് എട്ടര കിലോമീറ്ററും മാത്രമാണ് കിനാലൂരിലേക്കുള്ളത്. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വെള്ളം വൈദ്യുതി സംവിധാനങ്ങൾക്കും തടസമില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സയും, മെഡിക്കൽ പഠനവും സാധ്യമാവുന്ന എയിംസ് അനുവദിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തിൻ്റെ വികസനമുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് അനുവദിച്ച് കിട്ടിയാല്‍ അതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും എത്രയും പെട്ടെന്ന് തയ്യാറാക്കുമെന്ന് സ്ഥലം എംഎല്‍എ സച്ചിന്‍ ദേവും വ്യക്തമാക്കി.

അതേസമയം, മണ്ഡലത്തിലെ രണ്ട് സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി എത്രയും പെട്ടെന്ന് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം എല്‍ എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടിക്ക് കത്ത് നല്‍കി. അവിട നല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, ഉണ്ണികുളം ജി എം യു പി സ്കൂൾ എന്നീ സ്കൂളുകൾക്ക് 3 കോടി രൂപയാണ് കിഫ് ബിയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഈ വിദ്യാലയങ്ങളുടെ പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലിക്കേണ്ടതുണ്ട്. മറ്റ് സ്കൂളുകളുടെ ടെണ്ടർ നടപടി ആരംഭിച്ചു കഴിഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും കത്തിൽ അഭ്യർത്ഥിച്ചതായി സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+