രാജിക്ക് പിന്നാലെ അടുത്ത വെടി പൊട്ടിച്ച് അലി അക്ബര്‍; 'അത് സംഭവിക്കാന്‍ പാടില്ലാത്തത്', സിനിമയോ?
കൊച്ചി: ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് രാജിവച്ച സംവിധായകന് അലി അക്ബറിന്റെ നീക്കം തീര്‍ത്തും അപ്രതീക്ഷിതം. രാജിവച്ച വിവരം അദ്ദേഹം ഇന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരസ്യമാക്കിയത്. ഈ വേളയില്‍ ഉയരുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്. അലി അക്ബറിന്റെ അടുത്ത നീക്കം എന്താണ്, മലബാര്‍ സമരം അടിസ്ഥാനമാക്കി തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ട് പോകുമോ.
സിനിമയ്ക്ക് വേണ്ടി നടന്ന പണ പിരിവും രാജിയും തമ്മില്‍ ബന്ധമുണ്ടോ.... തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സസ്പെന്റ് ചെയ്ത എകെ നസീറിനെ പിന്തുണച്ചാണ് അലി അക്ബര്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിയില്‍ തുടരുമെന്നാണ് അലി അക്ബര്‍ പറയുന്നത്. സംസ്ഥാന സമിതിയില്‍ നിന്നാണ് രാജിവച്ചിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. സിനിമയുമായി മുന്നോട്ട് പോകും. അതിന് വേണ്ടിയാണ് രാജി എന്നും അലി അക്ബര്‍ ചാനലിനോട് പറഞ്ഞു. ഉത്തരവാദിത്തമൊഴിഞ്ഞു. പക്ഷങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നത്.

അച്ചടക്ക ലംഘനം നടത്തി എന്നാരോചിച്ച് എകെ നസീറിനെതിരെ ബിജെപി കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ എകെ നസീറിനെ പിന്തുണച്ചാണ് അലി അക്ബര്‍ പ്രതികരിച്ചത്. നസീറിനെതിരായ നടപടി ഖേദകരമാണെന്നും അലി അക്ബര്‍ പറയുന്നു.

എകെ നസീറിന്റെ കാര്യത്തില്‍ ഖേദമുണ്ട്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. വിഷയത്തില്‍ എകെ നസീറിനൊപ്പമാണ് ഞാന്‍ എന്നും അലി അക്ബര്‍ പ്രതികരിച്ചു. ബിജെപി നേതൃത്വം നടപടിയെടുത്ത വ്യക്തിക്ക് അനുകൂലമായി അലി അക്ബര്‍ പ്രതികരിച്ചത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴി വെച്ചേക്കാം.

ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയില്‍ സാധ്യതയില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എപി അബ്ദുള്ളക്കുട്ടി ഉള്‍പ്പെടയുള്ളവര്‍ ദേശീയ പദവികള്‍ അലങ്കരിക്കുന്നില്ലേ എന്നും അലി അക്ബര്‍ പറഞ്ഞു. മമധര്‍മയുടെ ഫണ്ട് പിരിവും രാജിയും തമ്മില്‍ ബന്ധമില്ല. ഫണ്ട് തിരിമറി നടന്നു എന്ന ആരോപണം ഉയര്‍ന്നിട്ടേയില്ല. മമതധര്മയും പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന്റെ നിര്‍മാണ കമ്പനിയാണ് മമധര്‍മ പ്രൊഡക്ഷന്‍സ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് അലി അക്ബര്‍ ഒരുക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്നത് മമധര്മയാണ്. സിനിമ നിര്‍മാണത്തിന് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പണം ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പണം ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.

അലി അക്ബര്‍ ബിജെപി വിട്ടുവെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഫേസ്ബുക്ക് പേജില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇട്ടുകൊണ്ടാണ് ബിജെപി വിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. താമര ചിഹ്നം പങ്കുവച്ച് 'ഇതേന്ന് പറിച്ചുമാറ്റാന്‍ ആരും മിനക്കെടേണ്ട... അവിടെ തന്നെ ഉണ്ട്' എന്നാണ് അലി അക്ബറിന്റെ പ്രതികരണം. ദൈവമേ ഞാന്‍ ആരോടും ഇടഞ്ഞിട്ടുമില്ല. ഒന്നും പറഞ്ഞിട്ടുമില്ല എന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഞ്ഞയില്‍ കൂടുതല്‍ സുന്ദരിയായി മീര നന്ദന്; ക്യൂട്ട് എന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

നസീറിനെതിരെ ബിജെപി നടപടിയെടുത്ത് ദിവസങ്ങള്‍ കഴിയുമ്പോഴാണ് അലി അക്ബര്‍ സംസ്ഥാന സമിതിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. നടപടി നേരിടേണ്ട തെറ്റ് ഞാന്‍ ചെയ്തിട്ടില്ല എന്നായിരുന്നു നസീറിന്റെ മറുപടി. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള അകല്‍ച്ച ഒഴിവാക്കണെന്നു ആവശ്യപ്പെട്ടിരുന്നുവെന്നും മാധ്യമങ്ങളോട്് നസീര്‍ പ്രതികരിച്ചു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications