അരിക്കൊമ്പന് ഹൈക്കോടതിയുടെ സംരക്ഷണം; രോഷത്തോടെ ജനം, നാളെ ജനകീയ ഹർത്താൽ
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കേണ്ടെന്ന ഹൈക്കോടതി നിലപാടിനെതിരെ പ്രതിഷേധം ശക്തം. ആനയെ പിടിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ പ്രതിഷേധം. ഹൈക്കോടതി വിധിയെ തുടർന്ന് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ 13 പഞ്ചായത്തുകളിലാണ് ഹർത്താൽ.
മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങൾ കുങ്കിത്താവളത്ത് മാർച്ച് തുടരുകയാണ്.
ഇന്ന് രൂക്ഷ വിമർശനമായിരുന്നു കേസ് പരിഗണിക്കവെ കോടതി സർക്കാരിനെതരെ ഉയർത്തിയത്. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചുവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു.

ആനയെ പിടികൂടുന്നത് ഒരിക്കലും പരിഹാരമാകില്ലെന്ന് പറഞ്ഞ കോടതി ഇതിന് പകരം അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെ നിന്ന് മാറ്റി പാർപ്പിക്കുന്നതല്ലേ നല്ലതെന്നും ചോദിച്ചിരുന്നു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കേളർ ഘടിപ്പിച്ച് വിടാമെന്ന നിർദ്ദേശവും ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ തങ്ങളുടെ വിഷമം കോടതിക്ക് മനസിലാകാത്തത് എന്താണെന്നായിരുന്നു പ്രദേശവാസികൾ പ്രതികരിച്ചത്.
ഭീതിയോടെയും ആശങ്കയോടെയുമാണ് കുടുംബങ്ങൾ മേഖലയിൽ കഴിയുന്നത്. പുറത്ത് പോലും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ആനയെ പിടികൂടുകയെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. ആനയെ പിടികൂടി കോടനാട് കേന്ദ്രത്തിലേക്ക് മാറ്റാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അരിക്കൊമ്പന്റെ ആക്രമത്തിൽ 8 പേരാണ് കൊല്ലപ്പെട്ടതെന്നും ആനയെ പിടികൂടേണ്ടത് അനിവാര്യമാണെന്ന് വനം വകുപ്പും കോടതിയിൽ അറിയിച്ചിരുന്നു.
അതേസമയം അരിക്കൊമ്പനെ പിടികൂടാതെ റേഡിയോ കോളർ സ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഡീൻ കുര്യാക്കോസ് എംപിയും രംഗത്തെത്തി. വിധി തികച്ചും നിരാശജനകമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞു. 'ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്...
ഈ കേസിൽ പരാതിക്കാരായ ആളുകളെ, ഇപ്പോഴും അരിക്കൊമ്പനെ പിടിക്കരുത് എന്ന് പറയുന്ന ആളുകളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുന്നു. പരാതിക്കാരെ കുറച്ചുനാൾ ആനശല്യം രൂക്ഷമായ മേഖലയിൽ വന്ന് താമസിക്കാൻ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും അറിയാത്ത അഭിനവ മൃഗസ്നേഹികൾ ഈ നാടിനുതന്നെ അപമാനമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications